SignIn
Kerala Kaumudi Online
Monday, 07 July 2025 11.55 PM IST

ദൈവം ഉണ്ടോ ഇല്ലയോ?

Increase Font Size Decrease Font Size Print Page
god

ദൈവം ഉണ്ടോ ഇല്ലയോ? മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലം മുതൽ ചോദിച്ചു വരുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന് പലരും ഉണ്ടെന്നോ ഇല്ലെന്നോ ഉത്തരം പറയാറുമുണ്ട്. ഒരാൾ അയാളുടെ പാണ്ഡിത്യമാണ് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനു ആധാരമാക്കുന്നതെങ്കിൽ അതിൽ ആത്മാർത്ഥതയുടെ പൂർണതയുണ്ടാവില്ല. എന്തെന്നാൽ പാണ്ഡിത്യം നിലകൊള്ളുന്നത് ഒരാളുടെ ആത്മാവിലല്ല. മറിച്ച് അയാളുടെ മനോബുദ്ധികളായിരിക്കുന്ന അന്തക്കരണത്തിലാണ് . ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ ആത്മാവ് എന്നത് സ്വയം പ്രകാശിക്കുന്നതും അന്തക്കരണങ്ങളെന്നത് ആത്മാവിന്റെ സ്വയം പ്രകാശത്താൽ പ്രകാശിക്കുന്നതുമാണ്. അതായത് സ്വയം പ്രകാശിക്കുന്ന സൂര്യനെയും ആ പ്രകാശത്താൽ തെളിയുന്ന പ്രകൃതിജാലങ്ങളെയും പോലെ തന്നെ.
എന്നാൽ ഇതേ ചോദ്യത്തിന് അനുഭവം കൊണ്ടാണു ഒരാൾ ഉത്തരം പറയുന്നതെങ്കിൽ അതു ആത്മാർത്ഥതയുള്ളതായിരിക്കും. എന്തുകൊണ്ടെന്നാൽ ഓരോ അനുഭവത്തിലും ആത്മാവിന്റെ നിരതിശയമായ സ്പർശമുണ്ട്. ആത്മതത്വം സ്‌ഫുരിക്കുന്നത് എന്നാണ് ആത്മാർത്ഥത എന്ന ശബ്ദം കൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ട് ഈ ആത്മതത്ത്വാർത്ഥത്തിൽ നിന്നുകൊണ്ട് വേണം ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനു നമ്മൾ ഉത്തരം കണ്ടെത്തേണ്ടതും പ്രകാശിപ്പിക്കേണ്ടതും. ഇല്ലെങ്കിൽ ഉത്തരം എന്തുതന്നെയായാലും അത് അപൂർണമായിരിക്കും. ഒരു ഫലവൃക്ഷത്തിൽ അനേകം കായ്‌കൾ പഴുത്തു നില്‌ക്കുന്നതു കണ്ടിട്ട് അതിന്റെ നിറത്തെയും മണത്തെയും രൂപത്തെയും എണ്ണത്തെയും കുറിച്ച് ഒരാൾ വാതോരാതെ സംസാരിക്കുകയും എന്നാൽ അതിന്റെ സത്തിനെയും സത്തയെയും കുറിച്ച് മൗനവലംബിക്കുകയും ചെയ്യുന്നതായാൽ ആ വിവരണത്തിൽ എത്ര അപൂർണത ഉണ്ടായിരിക്കുമോ അത്രയും അപൂർണത ഈ ചോദ്യോത്തരത്തിലും ഉണ്ടായിരിക്കുമെന്നർത്ഥം. ഇത് വ്യക്തമാക്കാൻ ഒരുദാഹരണം പറയാം.


ഒരു ഗ്രാമത്തിൽ വലിയൊരു ധനാഢ്യനും കർഷകനും അടുത്തടുത്തായി താമസിച്ചിരുന്നു. കൃഷിത്തോട്ടങ്ങളും ആഡംബരകാറുകളും നിരവധി വളർത്തുമൃഗങ്ങളും പക്ഷികളും ധാരാളം പരിചാരകരുമൊക്കെ ആ ധനാഢ്യനു സ്വന്തമായുണ്ടായിരുന്നു. സ്വന്തം പറമ്പിൽത്തന്നെ അയാൾ ഒരു കുടുംബക്ഷേത്രവും പണികഴിപ്പിച്ചിരുന്നു. നിത്യവും രാവിലെയും വൈകിട്ടും അവിടെ പൂജയും പ്രാർത്ഥനയും മുടക്കമില്ലാതെ നടത്താൻ ശാന്തിമാരെയും നിയോഗിച്ചിരുന്നു. പുതിയ പ്രാർത്ഥനാഗീതങ്ങൾ വാങ്ങി നാട്ടുകാരെ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അയാൾ സ്വന്തം ക്ഷേമത്തിനായി ഒരു ദൈവത്തെ പരിപാലിച്ചു പോന്നു.


കൂടാതെ ആ ക്ഷേത്രത്തിൽ വച്ച് എല്ലാ ശനിയാഴ്ചകളിലും സാധുക്കൾക്കായി ഉച്ചഭക്ഷണം തയ്യാറാക്കി നല്കുകയും അവർക്ക് ദക്ഷിണ കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ മറ്റ് ദിവസങ്ങളിൽ ആരെങ്കിലും സഹായം ചോദിച്ചെത്തിയാൽ ശനിയാഴ്ച വന്നാൽ കിട്ടുമെന്നു പറഞ്ഞു വിടുകയായിരുന്നു പതിവ്. ഒരു ദിവസം അയാൾ ദേഹം തളർന്നു കിടപ്പിലായി. തീർത്തും ചലനശേഷി അറ്റുപോയി. അതോടെ അയാളെ പരിചരിക്കുന്നതിൽ വേലക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയതുമില്ല. അപ്പോൾ അയാൾ ദൈവത്തെ വിളിച്ചു വളരെ സങ്കടത്തോടെ പറഞ്ഞു. ദൈവമേ ഞാൻ സ്വന്തമായി ഒരു ക്ഷേത്രമുണ്ടാക്കി നിന്നെ പ്രതിഷ്ഠിച്ചു. സ്വന്തമായി ശാന്തിക്കാരെ വച്ചു. അവർ നിത്യവും നിന്നെ പൂജിച്ചു, പ്രാർത്ഥിച്ചു. ആണ്ടുതോറും ഞാൻ ഉത്സവങ്ങൾ നടത്തി. ശനിയാഴ്ച തോറും ഞാൻ അന്നവും ധനവും സാധുക്കൾക്ക് ധർമ്മമായി നല്‌കി. ഇത്രയെല്ലാം നല്‌കിയിട്ടും ദൈവമേ നീ എന്നോട് ഒരു ദയയും കാണിച്ചില്ലല്ലോ. അതേകാലത്ത് അയാളുടെ അയൽപക്കത്ത് ഒരു കുടിൽക്കെട്ടി താമസിച്ചിരുന്ന പാവപ്പെട്ട കർഷകനാകട്ടെ സ്വന്തമായി നിലമോ കാളകളോ ജോലിക്കാരോ ക്ഷേത്രമോ യാതൊന്നുമുണ്ടായിരുന്നില്ല. അവനു ജോലിഭാരം ഒഴിഞ്ഞിട്ടു ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോകാനും നിവൃത്തിയുണ്ടായിരുന്നില്ല. എന്നാൽ രാപ്പകൽ അദ്ധ്വാനിച്ചു വീട്ടിലെത്തുന്ന അവൻ കുളിച്ചു വൃത്തിയായി വന്നു ദിവസവും ഈശ്വരനെ ഭജിക്കുമായിരുന്നു. ആരെങ്കിലും ഭിക്ഷ ചോദിച്ചെത്തിയാൽ അവർക്കു അന്നമോ പണമോ കൊടുക്കാൻ അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല. അതിനാൽ അവൻ ദിവസവും ഒരു ക്ഷമാപണത്തോടെയായിരുന്നു പ്രാർത്ഥനയിലേക്ക് പ്രവേശിച്ചിരുന്നത്. ആ പ്രാർത്ഥനയ്‌ക്കൊടുവിൽ അവൻ ഇങ്ങനെ ദൈവത്തോടു പറയുമായിരുന്നു.


ദൈവമേ നീ എനിക്ക് ശ്വാസവും വിശ്വാസവും നല്‌കുന്നുവല്ലോ. അതല്ലാതെ മറ്റു യാതൊന്നും എനിക്ക് സ്വന്തമായി വേണ്ടതുമില്ല. സ്വന്തമായി യാതൊന്നുമില്ലാത്തവന് മറ്റുള്ളവരുമായി പങ്കുവയ്‌ക്കാൻ എന്താണുള്ളത്. ശ്വാസമായി നീ എന്നിലും വിശ്വാസമായി ഞാൻ നിന്നിലും ഇരിക്കുമ്പോൾ നമുക്കിടയിൽ യാതൊരു മറവുമില്ലല്ലോ. ഇവിടെ ധനാഢ്യൻ ദൈവത്തെ മറ്റെവിടെയോ തിരയുന്നവനാണ്. അതിനാൽ അയാൾ ഒരിക്കൽപ്പോലും ദൈവത്തെ അനുഭവിക്കുന്നില്ല. മറിച്ചു ദൈവത്തെ അനുഭവിക്കാൻ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കർഷകനാകട്ടെ ദൈവത്തെ തിരയുന്നവനല്ല. അവനിൽത്തന്നെ ഇരിക്കുന്നവനാണവൻ എന്നറിയുന്നു. ഇങ്ങനെ ശ്വാസം സത്യമായും വിശ്വാസം അചഞ്ചലമായും ഉറച്ചിരിക്കുന്നവന് ദൈവം ഉള്ളതുതന്നെ.


അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്‌ത്തുന്നൂ ഞങ്ങളങ്ങ്
ഭഗവാനേ ജയിക്കുക


എന്ന ഗുരുദേവതൃപ്പാദങ്ങളുടെ ദൈവദശക വചനങ്ങൾ ഇതാണു നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇതിന്റെ തന്നെ മറ്റൊരു ഭാഷ്യമാണ് ദൈവചിന്തനം എന്ന ഗദ്യകൃതിയിലൂടെ ഗുരുദേവൻ വെളിപ്പെടുത്തിയിരിക്കുന്നതും.


ഞങ്ങൾക്കും നിന്തിരുവടിക്കും തമ്മിൽ സൂര്യപ്രകാശഗോളങ്ങൾക്കുള്ളതു പോലെ യാതൊരു വൈലക്ഷണ്യവും ഇല്ലെന്നുള്ള അനുഭൂതിയെ ദൃഢീകരിച്ച് ഭോഗഭോക്തൃഭോഗ്യാനുഭൂതി വിട്ട് ശരീരചേഷ്ടാമാത്ര പ്രവൃത്തിയോടുകൂടി യഥേഷ്ടം വിഹരിക്കുന്നതിന് നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടാകണം. അതിന്നായിക്കൊണ്ട് നമസ്‌കാരം, നമസ്‌കാരം, നമസ്‌കാരം!
ഈ അന്തരാർത്ഥം അനുഭവമായാൽ ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം തന്നെ ഉദിക്കുകയില്ല. എന്നുമാത്രമല്ല ദൈവത്തിന്റെ പേരിലുള്ള സർവവിവാദങ്ങളും കോലാഹലങ്ങളും അസ്തമിക്കുകയും ചെയ്യും.

TAGS: GURUPRAKASHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.