ന്യൂഡൽഹി : ഇന്ന് നീസ് നഗരത്തിലുണ്ടായതുൾപ്പെടെ ഫ്രാൻസിൽ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെക്കൻ ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രെദാം ബസലിക്കയിൽ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.
' നീസിൽ ഇന്ന് പള്ളിയ്ക്കുള്ളിൽ നടന്ന ക്രൂരമായ ആക്രമണം ഉൾപ്പെടെ , സമീപകാലത്ത് ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായതും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമാണ്. ' മോദി ട്വീറ്റ് ചെയ്തു.
I strongly condemn the recent terrorist attacks in France, including today's heinous attack in Nice inside a church. Our deepest and heartfelt condolences to the families of the victims and the people of France. India stands with France in the fight against terrorism.
— Narendra Modi (@narendramodi) October 29, 2020
ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറും മുമ്പാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്. പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ച ഫ്രാൻസിനെതിരെ മുസ്ലീം രാജ്യങ്ങളിൽ പ്രതിഷേധം അരങ്ങേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |