തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വിവാദ പൊലീസ് നിയമത്തിലെ 118 എ ആക്ട് പ്രകാരം കേസെടുക്കരുതെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. പരാതി കിട്ടിയാൽ ഉടനെ നടപടിയെടുക്കരുത്. പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശം കിട്ടിയ ശേഷമേ തുടർനടപടി പാടുള്ളൂവെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കയച്ച സർക്കുലറിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |