SignIn
Kerala Kaumudi Online
Thursday, 10 July 2025 7.38 AM IST

'തുരങ്കം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ? പൊതുജനം പൊറുതിമുട്ടുകയാണ്'; കുതിരാൻ പാത വിഷയത്തിൽ ദേശീയപാത അതോറി‌റ്റിയുടെ രൂക്ഷ വിമർശനം

Increase Font Size Decrease Font Size Print Page
kuthiran

തൃശൂർ: കുതിരാനിലെ തുരങ്കപാത നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറി‌റ്റിയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. തുരങ്ക പാത പൂർത്തിയാക്കാൻ പദ്ധതിയുണ്ടോയെന്നും പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും കോടതി അറിയിച്ചു. ജനുവരി 27നകം തുരങ്കപാതയിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് വിശദീകരണം നൽകാൻ ദേശീയപാത അതോറി‌റ്റിയ്‌ക്ക് കോടതി നിർദ്ദേശം നൽകി.

എന്നാൽ തുരങ്കം നിർമ്മാണം ഏ‌റ്റെടുത്ത കമ്പനിയുമായി തർക്കങ്ങളുള‌ളതുകൊണ്ട് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും രാഷ്‌ട്രീയ പാർട്ടികളുടെ സമരങ്ങളും നിർമ്മാണം വൈകാൻ കാരണമായെന്ന് ദേശീയപാത അതോ‌റി‌റ്റി കോടതിയെ അറിയിച്ചു. കുതിരാനിലെ ഒരു ഭാഗത്തേക്കുള‌ള തുരങ്കപാതയെങ്കിലും തുറക്കണമെന്നും തുരങ്കപാത നിർമ്മാണത്തിലെ അപാകതകൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ.രാജൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ദേശീയപാത അതോ‌റി‌റ്റിയെ വിമർശിച്ചത്.

ദേശീയപാതയിലെ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത പുനർനിർമാണത്തിൽ വരുന്നതാണ് ഒരു കിലോമീ‌റ്റർ നീളം വരുന്ന രണ്ട് തുരങ്കങ്ങൾ. ആകെ 28.5 കിലോമീ‌റ്റർ ദൈർഘ്യമുള‌ള പാത നിർമ്മാണ കരാർ ഒപ്പിട്ടത് 2009ലായിരുന്നു. നിരന്തരം അപകടങ്ങളും ട്രാഫിക് കുരുക്കും മൂലം ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ് കുതിരാൻ.

TAGS: KUTHIRAN TUNNEL, KERALA HIGHCOURT, CRITISIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.