ദുബായ്: 2018ൽ ദുബായിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായി വീട്ടുതടങ്കലിലായിരുന്ന ദുബായ് രാജകുമാരിയുടെ പുതിയ ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ദുബായ് രാജകുമാരി ഷെയ്ഖാ ലത്തീഫാ ബിൻ മൊഹമ്മദ് അൽ മഖ്തും ആണ് മൂന്ന് വർഷം മുമ്പ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു കുഞ്ഞു ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച് ഒടുവിൽ പിടിയിലായത്. അതിനു ശേഷം വീട്ടുതടങ്കലിലായിരുന്ന ലത്തീഫാ രാജകുമാരിയെ മോചിപ്പിക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്ര സഭ വരെ ഇടപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ ബ്രിട്ടീഷ് റോയൽ നേവിയിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സിയോനദ് ടെയ്ലറിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ലത്തീഫാ രാജകുമാരി. സ്പെയിനിലെ ഒരു വിമാനത്താവളത്തിൽ വച്ച് എടുത്ത ചിത്രങ്ങളിൽ അതീവ സന്തോഷവതിയായാണ് ലത്തീഫാ രാജകുമാരി കാണപ്പെടുന്നത്. ലത്തീഫാ രാജകുമാരിയോടൊപ്പം യൂറോപ്പിൽ സന്തോഷകരമായ അവധികാലം ചെലവഴിക്കുന്നു എന്ന് ടെയ്ലർ ഫോട്ടോയ്ക്ക് അടികുറിപ്പ് നൽകിയിട്ടുണ്ട്. ലത്തീഫാ രാജകുമാരി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് സുഖമായിരിക്കുന്നു എന്ന് ടെയ്ലർ ഉത്തരം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |