തിരുവനന്തപുരം: രണ്ടാം മോദി സർക്കാരും രണ്ടാം പിണറായി സർക്കാരും തുടർപരാജയമാണെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇന്ധന വില വർദ്ധനയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നിശബ്ദത പാലിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന ഇന്ധന വിലവർദ്ധനവിൽ നിന്നും ആശ്വാസമേകാൻ സംസ്ഥാന സർക്കാർ നികുതി ഇളവ് നൽകാൻ തയ്യാറാകുന്നില്ല. മരം കൊള്ള നടത്തുന മാഫിയകളെ സഹായിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലോക്കൽ, മണ്ഡലം, ജില്ലാ കേന്ദ്രങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, കെ.എസ്.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |