വാഷിംഗ്ടൺ : രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് യു.എസ്. രാജ്യത്തെ തൊഴിലാളികളായ 100 ദശലക്ഷം ആളുകൾ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാൻ നമുക്ക് കഴിയുമെന്നും വാക്സിൻ സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്സിൻ സൗജന്യമായിട്ടും ഇപ്പോഴും വാക്സിൻ സ്വീകരിക്കാത്ത 80 ദശലക്ഷം അമേരിക്കക്കാരുണ്ടെന്നത് നിരാശാജനകമാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
കൂടാതെ, 100 ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപന ഉടമകളും അവരുടെ ജീവനക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ആഴ്ചതോറും കൊവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത് ലംഘിച്ചാൽ ഉടമയിൽ നിന്ന് 14,000 ഡോളർ വരെ പിഴ ഈടാക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
കൂടാതെ, അദ്ധ്യപകർക്കും സ്‌കൂൾ ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ബൈഡൻ ഓരോ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്.
17 ദശലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാനും അദ്ദേഹം ഉത്തരവിട്ടുണ്ട്. നിലവിൽ, 208 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. കൂടാതെ, 177 ദശലക്ഷം പേർ രണ്ട് ഡോസ് വാക്സിനെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |