മൂവാറ്റുപുഴ: രാത്രിയിൽ അമ്മയെയും മകനെയും രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കുത്തി. മൂവാറ്റുപുഴ ക്ലബ്ബിന് സമീപം താമസിക്കുന്ന മഠത്തികുന്നേൽ ബിനു (34),അമ്മ ബിന്ദു (50)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ടു ബിനുവിനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ ബിന്ദു, മകനെ കുത്തുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ കൈവിരൽ അറ്റു. ഇതിന് ശേഷമാണ് അക്രമികൾ ബിനുവിനെ കുത്തിയത്. ബിനുവിന്റെ കാലിലും കൈയ്ക്കുമാണു കുത്തേറ്റത്. ബഹളം കേട്ടു നാട്ടുകാർ എത്തിയതോടെ അക്രമി സംഘം കടന്നു കളഞ്ഞു. അതേസമയം, പൊലീസ് ആവർത്തിച്ചു ചോദിച്ചിട്ടും ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമാക്കാൻ ബിനുവും ബിന്ദുവും തയാറായിട്ടില്ല. മൂവാറ്റുപുഴയിലെ ഡോക്ടറുടെ ഡ്രൈവറായി ജോലി നോക്കുകയാണ് ബിനു. ഇതുകൂടാതെ മറ്റു പല ജോലികളും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |