മഞ്ചേരി: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയെന്ന കേസിൽ പി.വി അൻവർ എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്.
മഞ്ചേരി കോടതിയിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ക്രഷറും 26 ഏക്കറും സ്വന്തമെന്നു പറഞ്ഞാണ് മലപ്പുറം നടുത്തൊടി പട്ടർക്കടവ് സ്വദേശി സലീമിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയത്. 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്തു.
ഇത്രയും ഭൂമി കൈമാറിയിട്ടില്ലെന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കർ ഭൂമിയിലെ ക്രഷറും ഇതിന്റെ പാട്ടക്കരാറുമാണ് അൻവറിന് കൈമാറിയതെന്നും കാസർകോട് സ്വദേശി കെ. ഇബ്രാഹിംമൊഴി നൽകിയിട്ടുണ്ട്.ഇത് ക്രഷറിനോട് ചേർന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കറും കൊറിഞ്ചയിലെ 1.5 ഏക്കറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |