SignIn
Kerala Kaumudi Online
Saturday, 27 April 2024 9.54 AM IST

പ്രളയക്കരുതൽ: കരപറ്റിയത് ഡാം മാനേജ്മെന്റ് മാത്രം

dam

തിരുവനന്തപുരം: 2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച മുൻകരുതൽ പദ്ധതികളിൽ നടപ്പായത് ഡാം മാനേജ്മെന്റ് സംവിധാനം മാത്രം. പ്രളയത്തിന്റെ കാരണക്കാരെന്ന് അന്ന് പഴികേട്ടത് കെ.എസ്.ഇ.ബി ആയിരുന്നു. ലാഭക്കൊതിയിൽ സംഭരിച്ച വെള്ളം അവസാന നിമിഷം തുറന്നുവിട്ടെന്നായിരുന്നു ആക്ഷേപം. പഴിക്കൊടുവിൽ കെ.എസ്.ഇ.ബിയും ദുരന്തനിവാരണവിഭാഗവും ചേർന്ന് ഡാം മാനേജ്മെന്റിന് കൃത്യതയുള്ള ആക്ഷൻപ്ളാനുണ്ടാക്കി. മഴക്കാലത്തിന് മുമ്പ് അത് വീണ്ടും അവലോകനം ചെയ്ത് കുറ്റമറ്റതാക്കും. ഡാം മാനേജ്മന്റിന്റെ വീഴ്ച കാരണം പ്രളയമോ, ഉരുൾ പൊട്ടലോ പിന്നീട് സംസ്ഥാനത്തുണ്ടായില്ല.

ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടത് ദുരന്തനിവാരണ സംവിധാനവും മഴയും പ്രകൃതി ദുരന്തങ്ങളും മുൻകൂട്ടി അറിയിക്കാനും കരുതലെടുക്കാനുമുള്ള സംവിധാനങ്ങളുമായിരുന്നു. കാലാവസ്ഥാവകുപ്പ് പതിവിലും ജാഗ്രതയോടെയാണ് മഴ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ പതിവ് മുന്നറിയിപ്പുകൾക്ക് അപ്പുറം ഒന്നും സംഭവിച്ചില്ല. മഴ മുന്നറിയിപ്പുകൾ പലതും ആവർത്തിച്ച് തെറ്റിയപ്പോൾ ജനങ്ങൾക്കും ജാഗ്രത കുറഞ്ഞു.

 ആവിയായ നൗകാസ്റ്റ് സംവിധാനം

റഡാർ, ഉപഗ്രഹനിരീക്ഷണസംവിധാനങ്ങളിലൂടെ കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യവും അതിതീവ്രമഴയുടെ സാദ്ധ്യതയും കണ്ടെത്തി ജനങ്ങളെ അറിയിക്കുന്ന പദ്ധതിയായിരുന്നു നൗകാസ്റ്റ് സംവിധാനം. കൂടാതെ ഉടൻ രക്ഷാദൗത്യം നടത്താനുമുള്ള സംവിധാനമൊരുക്കുമെന്നും പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കൂട്ടിക്കൽ ദുരന്തത്തിന് മുമ്പുള്ള രണ്ടുദിനങ്ങളിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ മഴപെയ്തില്ല. അലർട്ട് പിൻവലിച്ചതിന് പിന്നാലെയാണ് തീവ്ര മഴയുണ്ടായത്.

 പ്രളയ സാദ്ധ്യതാ ഭൂപടം

പ്രളയസാദ്ധ്യതാസ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൂടാതെ പ്രളയത്തെ നേരിടാനുള്ള സംവിധാനമുള്ള കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതൊന്നും നടപ്പായില്ല. പ്രളയസാദ്ധ്യതാ മേഖലയിൽ ക്വാറികളടക്കമുള്ള പരിസ്ഥിതിവിരുദ്ധ നടപടികളും നിയന്ത്രിച്ചില്ല.

നടപ്പാകാത്ത പദ്ധതികൾ

 മഴയും പ്രകൃതി ദുരന്തങ്ങളും മുൻകൂട്ടി അറിയിക്കലും കരുതലെടുക്കലും

 കൂമ്പാരമേഘം അതിതീവ്ര മഴ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന നൗകാസ്റ്റ് സംവിധാനം

 ജനങ്ങളെ വിവരമറിയിക്കാനും ഉടൻ രക്ഷാദൗത്യം നടത്താനുമുള്ള സംവിധാനം

 പ്രളയസാദ്ധ്യതാസ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കൽ

 പ്രളയം വന്നാൽ നേരിടാൻ സ്ഥിരം ടാസ്‌ക് ഫോഴ്സ്

 സംസ്ഥാനതലത്തിൽ റിവോൾവിംഗ് ഫണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.