കുന്നംകുളം: പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിന് ആറ് വർഷം തടവും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി. പിച്ചി പായിക്കണ്ടം പോന്നോർ വീട്ടിൽ പ്രിൻസ് (37) നാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് എം.പി ഷിബു 2 വകുപ്പുകളിലായി 3 വർഷം തടവിനും 3 വർഷം കഠിന തടവിനും പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടുകാരികളോടൊപ്പം ഗുരുവായൂർ ഗാന്ധിനഗർ റോഡിലൂടെ നടന്ന് പോകുന്നതിനിടെ പെൺകുട്ടിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കുറ്റം. ഗുരുവായൂർ ടെമ്പിൾ പൊലീസാണ് 2019 ൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. കെ.എസ് ബിനോയ് ഹാജരായി. 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഗുരുവായൂർ അസി. പൊലീസ് കമ്മീഷണറായിരുന്ന ടി. ബിജു ഭാസ്കറും ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടടായ സി. പ്രേമാനന്ദ കൃഷ്ണനുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗുരുവായൂർ ടെമ്പിൾ പോലീസ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിശാഖും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |