കൊച്ചി: നടുറോഡിൽ യുവതിയെ തടഞ്ഞു നിർത്തി ബൈക്കിൽ നിന്ന് വലിച്ചിറക്കി ലൈംഗിക ആവശ്യത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ ഹൈക്കോടതി ജീവനക്കാരനടക്കം മൂന്ന് പേർ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി. എടവനാക്കാട് മാളിയേക്കൽ വീട്ടിൽ ജസ്റ്റിൻ (35), വടുതല പച്ചാളം പള്ളിയേടത്ത് വീട്ടിൽ പി.എ. വൈസ് (33), കിഴക്കമ്പലം എലവുങ്കൽ വീട്ടിൽ ജിഫി എബ്രഹാം (35) എന്നിവരാണ് പിടിയിലായത്. ജസ്റ്റിൽ ഹൈക്കോടതിയിലെ ഡ്രൈവറാണ്. എറണാകുളം ചാത്യാത്ത് ത്രിത്വം ഫ്ളാറ്റിന് മുൻവശത്ത് ശനിയാഴ്ച പുലർച്ചെ ഒന്നേ കാലോടെയാണ് സംഭവം. സുഹൃത്തിനൊപ്പം യുവതി ചാത്യാത്ത് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. ഈ സമയം വൈസിന്റെ ഫാറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാക്കളുടെ സംഘം. അർദ്ധരാത്രി യുവതിയെയും സുഹൃത്തിനെയും ബൈക്കിൽ കണ്ടതോടെ ഇവർ പിന്തുടർന്ന് തടഞ്ഞു നിർത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |