SignIn
Kerala Kaumudi Online
Saturday, 27 April 2024 10.53 AM IST

കേരള സർവകലാശാലയിൽ പുതിയ വകുപ്പുകളെല്ലാം സയൻസ് വിഷയങ്ങളിൽ

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതുതായി തുടങ്ങാൻ തീരുമാനിച്ച പഠന ഗവേഷണ വകുപ്പുകൾ മുഴുവൻ സയൻസ് വിഭാഗത്തിന് മാത്രമാക്കിയതിനെതിരെ പ്രതിഷേധം. കേരള സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി സർവകശാലയെ ഒരു സയൻസ് സർവകലാശാലയായി മാ​റ്റുന്നതിനാണ് അധികൃതരുടെ ശ്രമമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സയൻസ്, മാനവിക, സാമൂഹിക വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമുള്ള കോഴ്സുകളാണ് സർവകലാശാല നടത്തിയിരുന്നത്. എൻ.ഐ.ആർ.എഫ് പോലുള്ള റാങ്കിംഗുകൾക്ക് പരിഗണിക്കുന്നത് സയൻസ് വിഭാഗത്തിലുള്ള സർവകലാശാലയുടെ മികവാണെന്നാണ് അധികൃതർ പറയുന്നത്. ചെരിപ്പിനൊത്ത് കാൽ മുറിക്കുന്ന രീതിയാണിതെന്നെന്നും കേരള സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യം എൻ.ഐ.ആർ.എഫ് പോലുള്ള റാങ്കിംഗ് ഏജൻസികളെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും വിദ്യാർത്ഥികൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.