ചേർത്തല: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തെ സ്വതന്ത്റമായി നിൽക്കുന്ന ഏറ്റവും ഉയരംകൂടിയ മലനിരയുമായ ടാൻസാനിയയിലെ കിളിമൻജാരോയുടെ നെറുകയിൽ മലയാളി വനിത. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5,895 മീറ്റർ ഉയരം താണ്ടി മാരാരിക്കുളം സ്വദേശിയായ 29 കാരി മിലാഷാ ജോസഫാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. 6ന് രാവിലെ 8.23നാണ് മിലാഷ കിളിമഞ്ചോരോയുടെ നെറുകയിൽ ഇന്ത്യൻ പതാക പാറിച്ചത്.
അയർലണ്ടിലെ കമ്പനിയിൽ ഫിനാൻഷ്യൽ ഓഫീസറായി ജോലിചെയ്യുന്ന ചേർത്തല മാരാരിക്കുളം ചൊക്കംതയ്യിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബിജോസഫിന്റെയും മകളാണ് മിലാഷ. അഡ്വൈസർ ഹീറോ എന്ന ഏജൻസി വഴിയാണ് പർവതാരോഹണത്തിന് ഇറങ്ങിയത്. ഒറ്റയ്ക്കുള്ള ശ്രമത്തിൽ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിവസം കൊണ്ടാണ് നെറുകയിലെത്തിയത്.
മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു മലകയറ്റം. പൊതുവെയുള്ള ശ്വാസതടസമെന്ന വെല്ലുവിളി അതിജീവിച്ചു. മൂന്ന് പോർട്ടർമാരും ഒരുഷെഫും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്. നേട്ടത്തിൽ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബം. ഓട്ടോമൊബൈൽ എൻജിനിയറായ മിഖിലേഷ് ജോസഫാണ് സഹോദരൻ.
""
ഏതു സ്ത്രീക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താൻ തടസങ്ങളില്ല, മനസുറപ്പ് വേണമെന്ന് മാത്രം. ഇത് തെളിയിക്കാനാണ് വെല്ലുവിളികൾ അതിജീവിച്ച് മലകയറിയത്.
മിലാഷ ജോസഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |