ഭോപ്പാൽ : പ്രപഞ്ചത്തിലെ പോരാളിയാണ് അമ്മയെന്ന സിനിമയിലെ വാചകം മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സത്യമായിരിക്കുകയാണ്. സിധി ജില്ലയിലെസഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് സമീപമുള്ള ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ഇരയാകേണ്ടിവരുമായിരുന്ന മകനെ നിരായുധയായി തോൽപ്പിച്ചിരിക്കുകയാണ് കിരൺ എന്ന ആദിവാസി സ്ത്രീ.
ദേശീയ ഉദ്യാനത്തിലെ ബഫർ സോണിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. പതിവുപോലെ വൈകുന്നേരം ഭർത്താവ് മടങ്ങിവരുന്നതും കാത്ത് കുടിലിന് പുറത്ത് തീ കൂട്ടിയിട്ട് അതിന് അരികിൽ ഇരിക്കുകയായിരുന്നു കിരണും കുട്ടികളും. ആറുവയസുകാരനായ കുഞ്ഞിനെ നോട്ടമിട്ട് പതിങ്ങിയിരുന്ന പുലി ഞൊടിയിടയിൽ കുട്ടിയെയും കടിച്ചെടുത്ത് ഓടി മറയുകയായിരുന്നു.
മറ്റൊന്നും ആലോചിക്കാതെ മടിയിലുണ്ടായിരുന്ന നവജാതശിശുവിനെ മറ്റ് കുട്ടികളിൽ ഒരാളെ ഏൽപ്പിച്ചശേഷം കിരൺ പുലിക്ക് പിന്നാലെ ഓടി. സ്വന്തം ജീവൻ പോലും അവഗണിച്ച് പിന്നാലെ ഓടിയ മാതാവിന് ഇരുട്ടിൽ കുറ്റിക്കാട്ടിൽ പുലി കുഞ്ഞിനെ കഴിക്കുവാൻ ആരംഭിക്കുന്നത് കാണാൻ കഴിഞ്ഞു. നിമിഷനേരം പാഴാക്കാതെ മാതാവ് പുള്ളിപ്പുലിക്ക് നേരെ കുതിക്കുകയും, കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കുകയും ചെയ്തു. സർവശക്തിയുമുപയോഗിച്ച് കുട്ടിയെ വലിച്ചെടുക്കുകയിരുന്നു. അമ്മയുടെ പോരാട്ടത്തിന് മുന്നിൽ തോൽവി സമ്മതിച്ച് പുലി ഓടിമറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |