തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന റോഡാണെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി തകർന്ന് ഇല്ലാതായതുപോലെയാണ് ശംഖുമുഖം-എയർപോർട്ട് റോഡ്. ഓഖി ദുരന്തവും അതിനുപിന്നാലെ കടുത്ത മഴയും കടൽക്ഷോഭവും വന്നതോടെ റോഡ് ഏതാണ്ട് പൂർണമായും കടലെടുത്തിരുന്നു. ഈ റോഡ് നന്നാക്കാനാണ് ഇപ്പോൾ പണി ആരംഭിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
റോഡ് നിർമ്മാണം വിലയിരുത്തിയിരുന്നതായും ഡയഫ്രം വാൾ നിർമ്മിച്ച് കടൽക്ഷോഭത്തെ പ്രതിരോധിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും 2022 ഫെബ്രുവരിയോടെ തകരാറുകൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കാലവർഷക്കെടുതിയും കടൽക്ഷോഭവും കാരണം തകർന്ന തിരുവനന്തപുരം എയർപോർട്ട് ശംഖുമുഖം റോഡ് പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിലാണ് റോഡ് തകർച്ച ആരംഭിച്ചത്. പിന്നീട് തുടർച്ചയായ മഴയും കടൽക്ഷോഭവും കൂടുതൽ തകർച്ചയ്ക്ക് കാരണമായി. ഇത് നിർമ്മാണ പ്രവർത്തനത്തെയും ബാധിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ കേരളത്തിലെ പ്രധാന പദ്ധതികൾ വിലയിരുത്തുന്നതിനായി രൂപീകരിച്ച 'അരരലഹലൃമലേ ജണഉ' യുടെ ഭാഗമായി എയർപോർട്ട് ശംഖുമുഖം റോഡ് നിർമ്മാണം വിലയിരുത്തിയിരുന്നു. തുടർന്ന് ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.
ഡയഫ്രം വാൾ നിർമ്മിച്ചുകൊണ്ട് കടൽക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിർമ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 2022 ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്.
മൂന്ന് വർഷത്തോളമായി തകർന്നുകിടക്കുന്ന ഈ റോഡുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. തലസ്ഥാന നഗരിയിലെ പ്രധാന റോഡെന്ന നിലയിൽ അടിയന്തിര പ്രാധാന്യത്തോടെയാണ് ഇതിന്റെ നിർമ്മാണത്തെ കണ്ടത്. മഴ കുറയുന്നതിന് അനുസരിച്ചാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തി നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |