ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ സ്പിൽവേയിലെ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 4800 ഘനയടിയായി കുറച്ചു. 141.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
നേരത്തെ ഒൻപത് ഷട്ടറുകളിലൂടെ സെക്കൻഡിൽ 7141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം, വികാസ് നഗർ മേഖലകളിലും വെള്ളം കയറി.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ വിമർശിച്ചു. തമിഴ്‌നാടിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും ഭക്ഷണമോ അഭയമോ ഇല്ലാത്ത അവസ്ഥയുണ്ടാകില്ല. ആവശ്യമായ ഷെൽറ്ററുകൾ ഒരുക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് ഏത് രാത്രിയിലാണെങ്കിലും തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ലഭിച്ചയുടൻ അത് ജനങ്ങൾക്ക് നൽകുന്നുണ്ട്.'- മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |