SignIn
Kerala Kaumudi Online
Friday, 19 April 2024 1.39 PM IST

കാശ്മീരിൽ സൈന്യത്തിനുമുന്നിൽ മുട്ടുമടക്കി ഭീകരർ, പുതുവർഷത്തിൽ വകവരുത്തിയത് 14 ഭീകരരെ, ഇതിൽ ഏഴും പാകിസ്ഥാനികൾ

army

ജമ്മു: പുതുവർഷത്തിൽ കാശ്മീരിൽ ഭീകരർക്കെതിരെയുള്ള നടപടി കൂടുതൽ കർശനമാക്കി സൈന്യം. ഏഴ് പാകിസ്ഥാൻ പൗരന്മാരുൾപ്പടെ 14 ഭീകരരെയാണ് പതിമൂന്ന് ദിവസത്തിനുളളിൽ സൈന്യം വകവരുത്തിയത്. നിരവധിപേരെ പരിക്കേൽപ്പിക്കുകയും പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ ലഷ്‌കർ-ഇ-തയ്ബയുടെ ടോപ്പ് കമാൻഡന്റ് സലീം പരേയും ഉൾപ്പെടുന്നു.ഇക്കൊല്ലം ഇതുവരെ എട്ട് ഏറ്റുമുട്ടലുകളാണ് നടന്നത്. കാശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീനഗറിലെ കുൽഗാം, കുപ്‌വാര, പുൽവാമ, ബഡ്ഗാം ജില്ലകളിളാണ് പുതുവർഷത്തിൽ ഏറ്റുമുട്ടലുകൾ നടന്നത്.ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ നടന്നത് കുൽഗാമിലാണ്. ബുധനാഴ്ച രാത്രിയോടെ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പൗരനായ ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടിരുന്നു.

മോദി സർക്കാർ അധികാമേറ്റതിനുശേഷം സൈന്യം ഭീകരർക്കെതിരെയുള്ള നടപടി കർശനമാക്കിയിരുന്നു. അതിന്റെ ഫലമായി കാശ്മീരിൽ ഭീകരപ്രവർത്തനം ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു. കാശ്മീർ യുവാക്കൾ തീവ്രവാദത്തിന്റെ പിടിയിലാകാതെ നടപടി സ്വീകരിച്ചതോടെ പാകിസ്ഥാന്റെ നീക്കങ്ങൾ ഫലിക്കാതായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 14 TERRORISTS, KILLED, JK, THIS YEAR, 7 PAKISTANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.