ബ്രസീലിയ: ഫ്രഞ്ച് ഫുട്ബോൾ ക്ളബായ ലിയോൺ എന്നറിയപ്പെടുന്ന ഒളിംപിക് ലിയോണൈസ് തങ്ങളുടെ ടീമിലെ ബ്രസീലിയൻ പ്രതിരോധ താരമായ മാർസെലോ അന്റോണിയോ ഗ്യൂഡെസിനെ തരംതാഴ്‌ത്തിയത് ഡ്രസിംഗ് റൂമിലെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെ പേരിലെന്ന് റിപ്പോർട്ട്. ഡ്രസിംഗ് റൂമിൽ തുടർച്ചയായി അധോവായു പുറപ്പെടുവിക്കുകയും അതിനെക്കുറിച്ച് സഹതാരങ്ങളോട് പറഞ്ഞ് ചിരിക്കുകയും ചെയ്തതിനാണ് ഒന്നാം ടീമിൽ നിന്നും താരത്തെ റിസർവ് ടീമിലേക്ക് മാറ്റിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ആംഗേഴ്‌സിനോട് 3- 0 സ്‌കോറിന് ലിയോൺ തോറ്റിരുന്നു. മത്സരത്തിന് പിന്നാലെ ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന സഹതാരങ്ങളുടെ മുന്നിൽ വച്ച് അധോവായു പുറപ്പെടുവിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തതിന്റെ പേരിലാണ് താരത്തെ തരംതാഴ്‌ത്തിയതെന്ന് ഫ്രഞ്ച് മാദ്ധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്തു.
ടീം ക്യാപ്റ്റനായ ലിയോ ഡുബോയിസ് താരങ്ങളെ അണിനിരത്തി സംസാരിക്കുന്നതിനിടെയാണ് മാർസെലോ മോശമായി പെരുമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനേജർ പീറ്റർ ബോസിന്റെയും സ്പോർട്ടിംഗ് ഡയറക്‌ടറും മുൻ ബ്രസീലിയൻ താരവുമായ ജുനിൻഹോയുടെയും സാന്നിദ്ധ്യത്തിലായിരുന്നു മാർസെലോയുടെ പെരുമാറ്റം. സീനിയർ താരത്തിന്റെ പെരുമാറ്റത്തിൽ അതൃപ്തനായ ജുനിൻഹോ കോച്ചുമായി സംസാരിച്ച് താരത്തെ തരംതാഴ്‌ത്താൻ തീരുമാനിക്കുകയായിരുന്നു.
Brazilian defender Marcelo was dropped from Lyon due to continuous farting and laughing in the dressing room, sources have told ESPN.https://t.co/LlsglsTl3I pic.twitter.com/NA2Jt0IlMa
— ESPN FC (@ESPNFC) May 10, 2022
എന്നാൽ നിലവിൽ ഫ്രഞ്ച് ക്ളബായ ബോർഡോയ്ക്ക് വേണ്ടി കളിക്കുന്ന മാർസെലോ റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ചു.
Thanks to @lequipe, after a long time, I have to come back to @Twitter to deny all the allegations. Journalism nowadays is a joke!
— Marcelo Guedes (@MarceloGuedes02) May 10, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |