ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരവസ്ഥയെ കുറച്ച് തുറന്നെഴുതിയിരിക്കുകയാണ് സംവിധായിക ഐഷ സുൽത്താന. ശ്രീലങ്കയ്‌ക്ക് സമാനമായ അവസ്ഥയാണ് ഇപ്പോൾ ദ്വീപിലുള്ളതെന്നാണ് അവർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം ചില വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.
നാനൂറ് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന കപ്പലിൽ 1500 പേർ യാത്ര ചെയ്യുകയാണ്. ഏഴു കപ്പലുണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടെണ്ണമായി കുറഞ്ഞു. ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിയുടെ വികസനം ഇതാണെോയെന്നാണ് അവർ ചോദിക്കുന്നത്.
ഫേസ്‌ബുക്കിന്റെ പൂർണരൂപം വായിക്കാം...
ഇത് ശ്രീലങ്കൻ ജനതയുടെ പാലായനത്തിന്റെ വീഡിയോ അല്ല, അമിനി ദ്വീപിൽ ഇന്നലെ കണ്ട കാഴ്ചയാണിത്. ആ ജനങ്ങളെ ഇത്ര നാളും പരീക്ഷിച്ചു പരീക്ഷിച്ചു ഒടുവിലവർ പുറത്തിറങ്ങിയ കാഴ്ച..
ഗേറ്റ് അടിച്ചു പൊട്ടിച്ചു കൊണ്ടവർ കപ്പലിൽ കേറി, 400 പേരെ കൊണ്ട് മാത്രം യാത്ര ചെയ്യാൻ കപ്പാസിറ്റിയുള്ള കപ്പലിൽ ഇപ്പോ 1500 മേലെ ആളുകളാണ് യാത്ര ചെയ്യാനായി ശ്രമിച്ചത്, അതും ഈ കാലാവസ്ഥയിൽ യാത്ര ചെയ്യുന്നതെന്ന് കൂടി ഓർക്കണം. ഇതാണോ അഡ്മിനി കൊണ്ട് വന്ന പുതിയ വികസനം?
ചിലർ ദ്വീപിലേക്ക് വന്ന് കാൽ കുത്തിയതോടെ 7 കപ്പലിന്റെ സ്ഥാനത്ത് രണ്ടായി... നല്ല ശകുനം. ആളുകളുടെ അവസ്ഥ ദാ ഈ വിഡിയോയിൽ കൂടി കണ്ടോള്ളൂ... " ഇങ്ങനെയായിരുന്നു കുറിപ്പ്. ദ്വീപിലെ ആശുപത്രികളിൽ പനിക്കുള്ള മരുന്ന് പോലുമില്ലാത്ത അവസ്ഥയാണെന്ന് ഇന്നലെ പങ്കുവച്ച കുറിപ്പിൽ അവർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |