SignIn
Kerala Kaumudi Online
Thursday, 26 September 2024 4.53 AM IST

കൊച്ചിയിൽ നിറയെ പാമ്പുകൾ അതും പെരുമ്പാമ്പുകൾ, മെട്രോ നഗരത്തിൽ പെരുമ്പാമ്പുകളുടെ എണ്ണം കുത്തനെ കൂടാൻ ഒരു കാരണമുണ്ട് 

Increase Font Size Decrease Font Size Print Page
snake-

കൊച്ചി: അഞ്ചുവർഷത്തിനിടെ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധന. ഏറ്റവും കൂടുതൽ എത്തുന്നത് പെരുമ്പാമ്പാണ്. വനത്തിലുള്ളതിനേക്കാളും ഭക്ഷണം നാട്ടിൽ കിട്ടും എന്നതാണ് പാമ്പുകളുടെ കുടിയേറ്റത്തിന്റെ പ്രധാനകാരണം.

പെരുമ്പാമ്പ് ഒരുതവണ 30 ഓളം മുട്ടകളിടും. വനങ്ങളിലാണെങ്കിൽ പത്ത് ശതമാനം മാത്രമേ അതിജീവിക്കൂ. മറ്റ് ജീവികൾ മുട്ട തിന്നുന്നതാണ് പ്രശ്നം. നാട്ടിൽ ഇവയെല്ലാം വിരിഞ്ഞിറങ്ങും. ഓടകളിലും മറ്റും നിരവധി എലികൾ ഉള്ളതിനാൽ ഭക്ഷണത്തിനും ക്ഷാമമില്ല.

ജില്ലയിൽ പിടിയിലായ പാമ്പുകൾ

2017 2018 2019 2020 2021 2022

പെരുമ്പാമ്പ് 406 441 455 639 629 195

മൂർഖൻ 27 48 41 90 96 65

അണലി 17 22 35 49 44 19

രാജവെമ്പാല 5 6 10 9 19 11

വെള്ളിക്കെട്ടൻ 0 4 3 3 5 1

ജൂണിൽ സൂക്ഷിക്കണം

ജൂൺ, ജൂലായ് മാസങ്ങളിലാണ് അണലി പ്രസവിക്കുന്നതും മൂർഖൻ, വെള്ളിക്കട്ടൻ, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും. വീടുകൾ വൃത്തിയായി സൂക്ഷിക്കുകയും ടൈൽസ്, കല്ലുകൾ എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കുകയും ഷൂസ് എന്നിവ പരിശോധിച്ച ശേഷം ധരിക്കാനും ശ്രദ്ധിക്കണം. പരിശീലനം ഇല്ലാത്തവർ പാമ്പിനെ പിടിക്കരുത്.

താലൂക്ക് ഓഫീസിലെ പെരുമ്പാമ്പ് മലയാറ്റൂരിലേക്ക്

കഴിഞ്ഞ ദിവസം കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ മലയാറ്റൂർ വനമേഖലയിൽ തുറന്നുവിട്ടു. ഇതിനൊപ്പം പലസ്ഥലങ്ങളിൽ നിന്നായി പിടികൂടിയ ആറ് പാമ്പുകളെയും മോചിപ്പിച്ചു.

പാമ്പിനെ പിടിക്കാൻ ആളുണ്ട്

പാമ്പുകളെ കണ്ടാൽ ഉടൻ 'സർപ്പ' ആപ്ലിക്കേഷൻ മുഖേന വനം വകുപ്പിനെ അറിയിക്കാം. 8547604218 എന്ന നമ്പരിലും വിളിക്കാം. പാമ്പിനെ ചിത്രവും വാട്ട്സ് ആപ്പിൽ അയച്ചാൽ നന്നാകും.

ജെ.ബി. സാബു

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ

സ്‌പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സ്

കോടനാട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SNAKE, KOCHI, KOCHIMETRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.