ന്യൂഡൽഹി:കൊച്ചി മെട്രോയുടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നീട്ടൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 11.17 കിലോമീറ്ററിൽ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാത 1,957.05 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുക.
സീപോർട്ട് - എയർപോർട്ട് റോഡിന്റെ വീതി കൂട്ടൽ ഉൾപ്പെടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചിയിൽ ആലുവ മുതൽ പേട്ട വരെ 25.6 കിലോമീറ്ററിൽ 22 സ്റ്റേഷനുകളുള്ളതാണ് മെട്രോയുടെ ഒന്നാം ഘട്ടം. 710.93 കോടി രൂപ ചെലവിൽ നീട്ടിയ, പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള 1.80 കിലോമീറ്റർ പാത കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
ആകെ ചെലവിൽ 1,016.24 കോടി രൂപ (60%) ബാഹ്യ ഏജൻസികളുടെ വായ്‌പയും 274കോടി രൂപ വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |