SignIn
Kerala Kaumudi Online
Saturday, 21 September 2024 2.58 AM IST

മോഹിപ്പിക്കുന്ന ബാലി ദ്വീപ്

Increase Font Size Decrease Font Size Print Page

ss

ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇൻഡോനേഷ്യയിലെ ജാവാ ദ്വീപിന്റെ കിഴക്കേ അറ്റത്തായി ഹൈന്ദവ ആചാരങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങൾ വസിക്കുന്ന ദ്വീപാണ് ബാലി. 2016ലെ ഇൻഡോനേഷ്യൻ യാത്രയിൽ രാജ്യ തലസ്ഥാനവും വൻ നഗരവുമായ ജക്കാർത്തയിലൂടെ ആയിരുന്നു എന്റെ യാത്ര. അന്ന് ബാലിയിൽ പോകാൻ കഴിഞ്ഞില്ല. സിംഗപ്പൂരിൽ ഇറങ്ങി വീണ്ടും മൂന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ ബാലിയിൽ എത്തിച്ചേരാൻ സാധിക്കുള്ളൂ. തലസ്ഥാനമായ ജക്കാർത്തയിലെ സുകാർണോ ഹാത അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ഇൻഡോനേഷ്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ബാലിയിലെ എൻഗുററായ് അന്താരാഷ്ട്ര വിമാനത്താവളം ആണ്. ഡച്ചു പടയ്ക്കെതിരെ ബാലിയിലെ ഇന്തോനേഷ്യൻ സേനയെ നയിച്ച യുദ്ധവീരൻ ഗുസ്തി എൻഗുറ റായുടെ നാമമാണ് വിമാനത്താവളത്തിനു നൽകിയിട്ടുള്ളത്.
ബാലിദ്വീപ് വിമാനത്താവളത്തിൽ നിന്നും ഡെൻപസർ നഗരത്തിലേക്കുള്ള യാത്രയിൽ ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്തുന്ന കാഴ്ച പതുങ് സാത്രിയ ഘടോത്കച്ച എന്ന ഭീമാകാര പ്രതിമയാണ്. മഹാഭാരത യുദ്ധത്തിലെ കർണ്ണനും ഭീമ പുത്രൻ ഘടോത്ക്കചനും തമ്മിലുള്ള ഘോര യുദ്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാംഭീര്യം തുളുമ്പുന്ന ഒരു ശിൽപം തന്നെയാണ് ഈ പ്രതിമ. ഇന്ത്യയ്ക്ക് പുറത്ത് ഏറെ അകലെ മറ്റൊരു നാട്ടിൽ മഹാഭാരതം പ്രമേയമാക്കിയ പ്രതിമ ഒരു ഇന്ത്യക്കാരനെ അത്ഭുതപ്പെടുത്തും എന്നതിൽ സംശയമില്ല. തനഹ് ലോട്ട് എന്നാൽ ബാലിനീസ് ഭാഷയിൽ 'കടലിൽ കര" എന്നാണ് അർത്ഥമാക്കുന്നത്. ഡെൻപസറിന് വടക്ക് പടിഞ്ഞാറായി ഏകദേശം 20 കിലോമീറ്റർ തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമുദ്രത്തിന്റെ വേലിയേറ്റത്താൽ വർഷങ്ങളായി രൂപപ്പെട്ട ഒരു വലിയ കടൽത്തീര പാറയിലാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന്റെ അടിത്തട്ടിൽ, വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 
മലയാളിയെ സംബന്ധി ച്ച് തനഹ് ലോട്ടിൽ അത്ഭുതം തോന്നിയില്ലെങ്കിലും അതിശയിക്കാനില്ല. ഡെൻപസറിൽ നിന്നും 52 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ  ബാലിയിലെ ഒരു പ്രധാന ഹിന്ദു ശൈവ ക്ഷേത്രമാണ് പുര ബ്രതൻ. ബ്രിട്ടൻ തടാകത്തിന്റെ തീരത്താണ് ക്ഷേത്ര സമുച്ചയം. ബാലിയിൽ ഹിന്ദു ക്ഷേത്രങ്ങൾ 'പുര" എന്നറിയപ്പെടുന്നു, ബ്രാതൻ നദി ഉയരുമ്പോൾ പൊങ്ങിക്കിടക്കുന്നതുപോലെ തോന്നിക്കുന്നതിനാൽ ഈ ക്ഷേത്രത്തെ 'തടാകത്തിലെ ബാലി ക്ഷേത്രം" എന്നും വിളിക്കുന്നു. മധ്യ ബാലിയിലെ മറ്റൊരു ആകർഷണമാണ് ഉബദ്. ഉബദിലെ തെഗലാലംഗ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബാലിയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് തെഗലാലംഗ് റൈസ് ടെറസ്. 
സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ് തെഗലാലംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ കാഴ്ചകൾ ഉബദിൽ കാത്തിരിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയമായത് തട്ടുകളായി തിരിച്ച തെഗലാലംഗ് റൈസ് ടെറസ് തന്നെയാണ്. കൃഷിയിടത്തിലൂടെയുള്ള സഞ്ചാരം വ്യത്യസ്ത അനുഭവം തന്നെയാണ് നൽകുന്നത് . കുട്ടാ ബീച്ച് തെക്കൻ ബാലിയിലെ ഒരു വിനോദസഞ്ചാര മേഖലയാണ് .കിലോമീറ്റർ ദൈർഘ്യമുള്ള സുന്ദരമായ മണൽ കടൽതീരം, മികച്ച ഹോട്ടലുകൾ, അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടിവിടെ. ദിവസങ്ങളോളം താമസിച്ചു കടലിൽ സാഹസികരായ സർഫർമാരുടെ ഒരു ഇഷ്ട കേന്ദ്രം കൂടിയാണ് കുട്ട. കടൽത്തീരത്തിന്റെ വൃത്തിയും നമ്മുടെ കടൽത്തീരങ്ങളുമായി സാദൃശ്യം ചെയ്യുമ്പോൾ കുട്ട ബീച്ച് മലയാളിയെ അതിശയിപ്പിക്കും. ഒരു ഇന്ത്യൻ രൂപയ്ക്ക് 189 ഇൻഡോനേഷ്യ, റൂപേ കിട്ടുമെങ്കിലും വലിയ വിലക്കുറവ് പ്രതീക്ഷിക്കുകയും വേണ്ട. ബാലിയിലെങ്ങും ആംഗലേയ ഭാഷയോട് മമത തീരെയില്ലായെന്നത് അനുഭവം.നിറയെ ടൂറിസ്റ്റുകളുമായാണ് ബാലിയിൽ ഓരോ വിദേശ വിമാനങ്ങൾ എത്തുന്നത്. തലസ്ഥാനമായ ഡെൻപസറിലെ പൊതുഗതാഗത സംവിധാനം ദുർബലമാണ്. മെട്രാ, ട്രെയിൻ യാത്രാ സംവിധാനം ഒന്നും തന്നെ ലഭ്യമല്ല. തെരുവിൽ ടാക്സിയൊന്നും കിട്ടുകയുമില്ല. ഗ്രാബ് ഓൺലൈൻ ടാക്സിസംവിധാനം വഴിയേ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കൂ. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരിയെ സംബന്ധി ച്ച് ഡെൻപസർ ഒരു സൗഹൃദ നഗരം ഒന്നുമല്ല. ഒരുദിവസത്തേക്ക് 400 ഇന്ത്യൻ രൂപ ചെലവഴിച്ചാൽ സ്‌കൂട്ടറുകൾ വാടകയ്ക്ക് കിട്ടും. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടു മടങ്ങാൻ ഇതാണ് ഏറ്റവും ചെലവ് കുറഞ്ഞമാർഗം. നല്ല ഹോട്ടലുകളിൽ വളരെ കുറഞ്ഞതുകയിൽ താമസസൗകര്യം ബാലിയിലെങ്ങും ലഭ്യമാണ്.ബാലി വിമാനത്താവളത്തിൽ വിദേശികളുടെ ബാഹുല്യമാണ് കാണുവാൻ സാധിക്കുന്നത്. വൃത്തിയിലും വെടുപ്പിലും തിളങ്ങുന്ന ഇവിടെ ഇനിയും ഒരിക്കൽകൂടി എത്താൻ മോഹിപ്പിക്കുന്നവശ്യത ബാലി ദ്വീപിനുണ്ട്.
ലേഖകന്റെ ഫോൺ : 9037545565

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.