ന്യൂഡൽഹി: പ്രളയകാലത്ത് അധികമായി നൽകിയ റേഷൻ സൗജന്യമല്ലെന്നും അതിന് സംസ്ഥാനങ്ങൾ പണം നൽകേണ്ടതാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ വ്യക്തമാക്കി. പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് നൽകിയ റേഷനരിക്ക് പണം വാങ്ങുന്നത് ന്യായമാണോ എന്ന കേരള കോൺഗ്രസ് അംഗം ജോസ് കെ. മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. പ്രളയകാലത്ത് അധികമായി നൽകിയ 89540 ടൺ റേഷനരിയുടെ വില വേണമെന്ന് കേന്ദ്രം കർശന നിലപാടെടുത്തതോടെ 205.81 കോടി രൂപ നൽകാൻ മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.
കേരളത്തിലെ ടൂറിസം പദ്ധതികൾക്ക് 6131 കോടി
ന്യൂഡൽഹി: മത്സ്യബന്ധന തുറമുഖങ്ങളുടെയും ലൈറ്റ് ഹൗസുകളുടെയും നവീകരണം അടക്കം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ 63 പദ്ധതികൾക്ക് 6,131 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനാവാൾ ലോക്സഭയിൽ എ.എം. ആരിഫ് എം.പിയെ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ സമുദ്ര മ്യൂസിയം, ലൈറ്റ് ഹൗസ് ലിഫ്റ്റ് അടക്കം നാലു പദ്ധതികൾക്കായി 255.35 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ആലപ്പുഴ തുറമുഖത്തെ മറിന-കം-കാർഗോ തുറമുഖമായി വികസിപ്പിക്കാനുള്ള 12 കോടി രൂപയുടെ പദ്ധതി സാഗർ മാലയിൽ ഉൾപ്പെടുത്തി ഉടൻ അംഗീകാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |