മുംബയ്: തുടർച്ചയായ രണ്ടുദിവസത്തെ നഷ്ടത്തിന് ശേഷം സൂചികകൾ കുതിച്ചുയർന്നതോടെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 403 പോയിന്റ് ഉയർന്ന് 62,533ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11 പോയിന്റ് നേട്ടത്തിൽ 18,608ലെത്തി.
ചില്ലറ വിലനാണയപ്പെരുപ്പം നവംബറിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞതാണ് വിപണിക്ക് അനുകൂലമായത്. നാണയപ്പെരുപ്പം റിസർവ് ബാങ്ക് ക്ഷമതാ പരിധിയായ 2- 6 ശതമാനത്തിനുള്ളിൽ എത്തിയത് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.
ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ടെക് എം, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്‌സിൽ നേട്ടമുണ്ടാക്കി. അതേസമയം, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ടൈറ്റൻ, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ ഇടിവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |