SignIn
Kerala Kaumudi Online
Friday, 26 April 2024 9.56 AM IST

ഡോക്ടർ കുടുംബത്തിലെ കലാപെരുമ

dd

കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം ഓട്ടം തുള്ളൽ മത്സരത്തിലെ എ ഗ്രേഡ് ലഭിച്ച ഗൗരി പാർവതി കലാകുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛനും അമ്മയും ഡോക്ടർമാർ

മാത്രമല്ല കലോത്സവ ജേതാക്കളുമാണ്.

പിതാവ് ഡോ. സഞ്ജു 1988,89,90 വർഷങ്ങളിൽ തുടർച്ചയായി ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു. അതിനു പുറമേ സംസ്ഥാന തലത്തിൽ പദ്യ പാരായണത്തിലും പങ്കെടുത്തിട്ടുണ്ട്. അമ്മ ഹീര 1996ൽ കോഴിക്കോട് യൂണിവേഴ്സിറ്റി കലാതിലകം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയായിരുന്നു അമ്മയുടെ മേഖല. സംസ്ഥാന സംസ്കൃതോത്സവത്തിലും വിജയിച്ചിട്ടുണ്ട്.

സഹോദരൻ ഗൗരാഗ് കൃഷ്ണൻ മലപ്പുറം ജില്ലാ കലോത്സവത്തിലെ ഓട്ടം തുള്ളൽ ഒന്നാം സ്ഥാനക്കാരൻ.

2018ലെ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിനും 2019ൽ ഓട്ടൻ തുള്ളലിലും ഗൗരിക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. ഡോക്ടർമാരായ മാതാപിതാക്കളിൽ നിന്നും വ്യത്യസ്തമായി പഠിക്കാൻ ആഗ്രഹിച്ചാണ് ഗൗരി ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്ത് പഠിക്കുന്നത്. കലയെ എന്നും കൂടെ കൊണ്ടുപോകാനാണ് താത്പര്യമെന്നും മത്സരത്തിനപ്പുറമായി അതിനെ സൂക്ഷിക്കുമെന്നും ഗൗരി പറഞ്ഞു. മലപ്പുറം മഞ്ചേരി സ്വദേശിയാണ് ഇവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.