അടിമാലി: സുഹൃത്ത് നൽകിയ വിദേശമദ്യം കഴിച്ച മൂന്ന് യുവാക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇവർക്ക് മദ്യം നൽകിയ യുവാവ് പൊലീസ് കസ്റ്റഡിയിലായി. . കീരിത്തോട് മടപ്പറമ്പിൽ മനോജ്(മനു-28), അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ(40), പുത്തൻപറമ്പിൽ അനു(38) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
അപ്‌സരക്കുന്ന് സ്വദേശി സുധീഷിന് ഇന്നലെ രാവിലെ വഴിയിൽ കിടന്ന് അര ലിറ്റർ വിദേശ മദ്യം ലഭിച്ചു. ഉടൻ തന്നെ സുഹൃത്തുക്കളായ മനോജ്, കുഞ്ഞുമോൻ, അനു എന്നിവരെ വിളിച്ചവരുത്തി മദ്യം നൽകി . മദ്യം കഴിച്ച മൂവരും അവശനിലയിലായതിനെത്തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മനോജ് ഛർദ്ദിച്ചു. മറ്റ് രണ്ടിപേരും കൂടുതൽ അവശനിലയിലുമായി. തുടർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാക്കൾക്ക് മദ്യം നൽകിയ സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുധീഷ് മദ്യം കഴിച്ചില്ലെന്നാണ് പറയുന്നത്. അതേ സമയം മദ്യം വഴിയിൽ കിടന്ന് കിട്ടിയെന്ന് പറയുന്നത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മദ്യക്കുപ്പി കത്തിച്ച നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന സംശയവുമുണ്ട്. ഇതോടൊപ്പം സാമ്പിളും ലഭിച്ചിട്ടുണ്ടെന്ന് എസ്.ഐ കെ.എം. സന്തോഷ് പറഞ്ഞു. ഇവർ ഉണ്ടാക്കിയ മദ്യമാണിതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സംഭവം സംബന്ധിച്ച് എക്‌സൈസ് അധികൃതരും വിശദമായ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |