കൊച്ചി: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി പൂവത്തിങ്കൽ ഷാജിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2021 ഡിസംബർ 19 നാണ് രഞ്ജിത്തിനെ വീട്ടിൽ വച്ച് ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. 2022 ജനുവരി ഏഴിന് ഷാജി അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ ജാമ്യാപേക്ഷ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഷാജി ഗൂഢാലോചനയിൽ അംഗമാണെന്നും സൂത്രധാരന്മാരിൽ ഒരാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികൾ സ്വാധീനിക്കപ്പെടാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |