തിരുവനന്തപുരം: കേരളത്തിൽ പണിയെടുക്കാൻ ഭയമുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമായെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഴയിടം മോഹനൻ നമ്പൂതിരിക്കും കലാകാരൻ കനകദാസിനും ജീവിക്കാൻ ഭയമുള്ളിടമായി മാറിയെന്ന വെളിപ്പെടുത്തൽ പരിശോധിക്കപ്പെടണം. സ്വാഗതഗാനത്തിൽ മുസ്ളിം തോക്കുധാരിയെ കണ്ടപ്പോൾ അത് ഇന്ത്യൻ മുസ്ളിമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും ചില യൂത്ത് ലീഗ് നേതാക്കളും ശ്രമിച്ചത്. അത് താലിബാന്റെ വേഷമല്ലേ, എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്താലാണെന്ന് അന്വേഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
പകൽ ലഹരിവിരുദ്ധപ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സി.പി.എമ്മിന്റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസിനെ ന്യായീകരിക്കുകയാണ് മന്ത്രിമാരും നേതാക്കൻമാരുമെന്ന് വി. മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |