തിരുവനന്തപുരം :സോഷ്യൽ മീഡിയ അതിപ്രസരത്തിൽ വായന മരിക്കുന്നു എന്ന മുറവിളിക്കിടയിൽ ശുഭസൂചന നൽകി നിയമസഭാ പുസ്തകോത്സവത്തിലെ വിൽപന റെക്കോഡിലേക്ക്. പുസ്തകമേളയെ കുട്ടികളും പൊതുജനങ്ങളും രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സംഘാടനത്തിലും പുസ്തകവില്പനയിലും അത്ഭുതം സൃഷ്ടിച്ച നിയമസഭാ അന്തർദ്ദേശീയ പുസ്തകോത്സവത്തിൽ 15 കോടിയിലധികം രൂപയുടെ വില്പന നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 124 സ്റ്റാളുകളിലായി 83 പ്രസാധകർ ഏഴുദിവസങ്ങളായി നടന്ന മേളയിൽ പങ്കെടുത്തു. ബാലസാഹിത്യ കൃതികളടക്കം വൻവില്പന നടന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ മാത്രം നടന്നത് 10 ലക്ഷം രൂപയുടെ വില്പന.
എല്ലാ എം.എൽ.എമാരും പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷംവീതം ചെലവഴിച്ച് മണ്ഡലത്തിലെ ഗ്രന്ഥശാലകൾ, സ്‌കൂൾ ലൈബ്രറികൾ എന്നിവിടങ്ങളിലേക്ക് പുസ്‌തകം വാങ്ങിയതിലൂടെമാത്രം 4.2 കോടി രൂപയുടെ വില്പന നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 259 സ്‌കൂളുകളാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തിരുന്നത്. ഏകദേശം 30,000ത്തിലധികം കുട്ടികൾ പുസ്തകമേള സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും ഗ്രന്ഥശാലകൾക്കും പുറമേ പൊതുജനങ്ങൾക്കും പ്രത്യേക ഡിസ്‌കൗണ്ട് അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |