SignIn
Kerala Kaumudi Online
Saturday, 20 April 2024 6.37 AM IST

ഇ-മാലിന്യം സമ്പത്താക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഭാവിയിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഇ-മാലിന്യമായി മാറുമെന്ന ചിന്തവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവ ശ്രദ്ധയോടെ റീസൈക്ളിംഗ് ചെയ്‌ത് സമ്പദ്‌വ്യസ്ഥയ്‌ക്ക് കരുത്താകുന്ന വിധം സമ്പത്തുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്ത് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങി രാജ്യത്തുടനീളം കോടിക്കണക്കിന് ഉപകരണങ്ങളുണ്ട്. പുത്തനായവ ഭാവിയിൽ ഇ-മാലിന്യമാകും. ലോകത്ത് പ്രതിവർഷം 5 കോടി ടൺ ഇ-മാലിന്യം തള്ളപ്പെടുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. ഇതുവരെ നിർമ്മിച്ചിട്ടുള്ള കൊമേഴ്‌സ്യൽ വിമാനങ്ങളുടെ ആകെ ഭാരത്തിനെക്കാൾ കൂടുതലാണിത്. പുതിയ ഉപകരണം വാങ്ങുമ്പോഴും പഴയത് മാറ്റുമ്പോഴും ശരിയായ രീതിയിൽ അവ നശിപ്പിക്കപ്പെടുന്നെന്ന് ഉറപ്പാക്കണം. ഇ-മാലിന്യത്തിന്റെ ശ്രദ്ധാപൂർവമുള്ള റീസൈക്കിംഗ്, വീണ്ടും ഉപയോഗിക്കൽ എന്നിവ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്തുപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിലയേറിയ ലോഹങ്ങൾ

സുരക്ഷിതവും ഉപയോഗപ്രദവുമായ ഇ-മാലിന്യ നിർമാർജ്ജനത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം. നിലവിൽ പ്രതിവർഷം 15-17 ശതമാനം ഇ-മാലിന്യം മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. വ്യത്യസ്തമായ പ്രക്രിയകളിലൂടെ ഇ-മാലിന്യത്തിൽ നിന്ന് ഏകദേശം 17 തരം വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുമെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. സ്വർണ്ണം, വെള്ളി, ചെമ്പ്, നിക്കൽ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇ-മാലിന്യത്തിന്റെ സദുപയോഗം മാലിന്യത്തെ സമ്പത്താക്കുന്നതിന് തുല്യമാണ്.

ഈ ദിശയിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സ്റ്റാർട്ടപ്പുകളുണ്ട്. ഏകദേശം 500 ഇ-വേസ്റ്റ് റീസൈക്ലറുകൾ ഈ മേഖലയിലുണ്ട്. പുതിയ സംരംഭകർ വരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭിക്കുന്നു. അദ്ദേഹം പറഞ്ഞു.പ്രിന്റഡ് സർക്യൂട്ട് ബോർഡുകളിൽ നിന്ന് വിലയേറിയ ലോഹങ്ങളെ വേർതിരിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ച ബംഗളൂരുവിലെ ഇ-പരിസര, മൊബൈൽ ആപ്പ് വഴി ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച മുംബയിലെ ഇക്കോറെക്കോ, ഇ-വേസ്റ്റ് റീസൈക്ലിംഗ് ടെക്‌നോളജി തയ്യാറാക്കി നിരവധി പേറ്റന്റുകൾ സ്വന്തമാക്കിയ ഉത്തരാഖണ്ഡിലെ റൂർക്കി എട്ടെറോ റീസൈക്ലിംഗ് തുടങ്ങിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി.

ഭോപ്പാലിൽ മൊബൈൽ ആപ്പ് വഴിയും 'കബാഡീവാല' വെബ്‌സൈറ്റ് വഴിയും ടൺ കണക്കിന് ഇ-മാലിന്യംശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവയെല്ലാം ഇന്ത്യയെ ഒരു ഗ്ലോബൽ റീസൈക്ലിംഗ് ഹബ്ബാക്കി മാറ്റാൻ സഹായിക്കും. തെലങ്കാന സ്വദേശിയായ എൻജിനിയർ വിജയ്‌യുടെ അഭ്യർത്ഥന മാനിച്ചാണ് മൻകീബാത്തിൽ വിഷയം ചർച്ച ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.