SignIn
Kerala Kaumudi Online
Friday, 29 March 2024 4.06 AM IST

സംസ്ഥാന ബഡ്ജറ്റ് ഇന്ന്: കയ്പിൽ പൊതിഞ്ഞ മധുരമായേക്കും

kerala-budget

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കകത്തു നിന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് രാവിലെ 9 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന ബഡ്ജറ്റ് ജനങ്ങളിൽ ഉയർത്തുന്നത് പ്രതീക്ഷകളെക്കാളേറെ നികുതി ഭാരം കൂടുമോയെന്ന ആശങ്ക.

ജി.എസ്.ടിയിലൂടെ രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ, സംസ്ഥാന ധനമന്ത്രിമാർക്ക് വലിയ സ്വാതന്ത്ര്യമൊന്നും ബഡ്ജറ്റിലില്ലെന്നാണ് ധനമന്ത്രി പറയുന്നത്. നികുതിയേതര വിഭാഗങ്ങളിൽ അൽപം പരിഷ്കാരങ്ങൾ വരുത്തി വരുമാനം കൂട്ടാനും, പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൂടുതൽ നികുതി പിരിച്ചെടുക്കാനും കടം വാങ്ങാനുമൊക്കെയാണ് ബഡ്ജറ്റിൽ ലക്ഷ്യമിടുന്നത്.

അതോടൊപ്പം, വിദ്യാഭ്യാസ, വ്യവസായ, അടിസ്ഥാനസൗകര്യ, സേവനമേഖലകളിലും ജനക്ഷേമത്തിനും പുതിയ പദ്ധതികളുമുണ്ടാവും. കടം മൂക്കറ്റം കയറുമ്പോഴും ഒഴിവാക്കാൻ മാർഗമൊന്നുമില്ലെന്ന് ധനമന്ത്രി പറയുന്നു.

ഉത്കണ്ഠകൾ

1.സർക്കാർ ജീവനക്കാർ

അധിക ജീവനക്കാരെ കണ്ടെത്തി പുനഃക്രമീകരിക്കാൻ നീക്കങ്ങളുണ്ടാകുമോ? ക്ഷാമബത്ത കുടിശിക പണമായും, പെൻഷൻ പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡുക്കളും നൽകുമെന്ന പ്രഖ്യാപനം, പാലിക്കപ്പെടുമോ?

2.തൊഴിലന്വേഷകർ

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, നൈപുണ്യവികസനത്തിനും പുതിയ പദ്ധതികൾ വരുമോ?

ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏർപ്പെടുത്തുമോ?

3. വ്യാപാരികൾ

നികുതി നിർണ്ണയത്തിൽ കടുത്ത നടപടികൾ ? കുടിശിക തീർക്കാൻ കൂടുതൽ ആനുകൂല്യങ്ങളോടെ ആംനസ്റ്റി പദ്ധതികൾ? ഇ വേ ബിൽ പരിശോധനാ സംവിധാനം കടുപ്പിക്കുമോ?

4.സാധാരണക്കാർ

ഭൂമിയുടെ ന്യായവില കുത്തനെ ഉയർത്തുമോ? ഭൂനികുതി,കെട്ടിട നികുതി, സർക്കാർ സേവനങ്ങൾക്കുള്ള നിരക്കുകൾ എന്നിവ കൂട്ടുമോ? ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുമോ?

പ്രതീക്ഷിക്കുന്നത്

*ഭൂമിയുടെ ന്യായവില പരിഷ്കരണം

*രജിസ്ട്രേഷൻ നിരക്ക് വർദ്ധന

*കെട്ടിട നികുതി,ഭൂനികുതി പരിഷ്കരണം

*ക്ഷേമപെൻഷനുകളിൽ നൂറ് രൂപയുടെ വർദ്ധന

*പെൻഷൻ പരിഷ്ക്രണ കുടിശിക വിതരണം

* ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ

*വന്യജീവി പ്രശ്നം പരിഹരിക്കാൻ കൂടുതൽ തുക

*പ്രൊഫഷണൽ ട്രാക്സ് സ്ളാബ് പരിഷ്കരണം

*വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും കൂടുതൽ സഹായം

*സംസ്ഥാനത്തിനകത്ത് നികുതിവെട്ടിപ്പ് തടയാൻ ചെക്ക് പോസ്റ്റ്

കഴിഞ്ഞ ബഡ്ജറ്റിലെ

പാഴ്‌വാക്കുകൾ

*5ജി ലീഡർഷിപ്പ് പാക്കേജ് തയ്യാറാക്കാൻ ഉന്നതസമിതി

*വർക്ക് നിയർ പദ്ധതിക്ക് 50 കോടി

*വിമാനത്താവളങ്ങൾക്കടുത്ത് സയൻസ് പാർക്കുകൾ

*ആഗോള സമാധാനത്തിന് 2 കോടി

*ഉക്രെയിനിൽ നിന്ന് വന്ന വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് 10 കോടി

* സർവകലാശാലകൾക്ക് 200 കോടി

*1500 ഹോസ്റ്റൽ മുറികൾ

*തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക്

*ചേർത്തല,കൊല്ലം,എറണാകുളം,കോഴിക്കോട്- ഐ.ടി ഇടനാഴി

*140 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്

*വഴിയോര കച്ചവടക്കാർക്ക് സോളാർ പുഷ്ക്കാർട്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.