ന്യൂ ഡൽഹി: രാജ്യത്തെ കടുവ, വന്യജീവി സങ്കേതങ്ങളിൽ വിനോദസഞ്ചാരം അനുവദിക്കുന്നതിനെ ചോദ്യംചെയ്‌ത് സുപ്രീംകോടതി. മൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ പാർപ്പിക്കുകയെന്ന ഉദ്ദേശ്യമാണ് വന്യജീവി സങ്കേതങ്ങൾക്ക് പിന്നിലുളളത്. ആ മേഖലകളിൽ വിനോദസഞ്ചാരത്തിന് എങ്ങനെ അനുമതി നൽകിയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
സഫാരി യാത്രകളും മറ്റും അനുവദിക്കുന്നതിനെതിരെ സുപ്രീംകോടതി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കവെയാണ് ചോദ്യങ്ങളുയർന്നത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് കടുവ സങ്കേതത്തിലെ വിനോദസഞ്ചാരം ചൂണ്ടിക്കാട്ടിയാണ് ഉന്നതാധികാരസമിതിയുടെ എതിർപ്പ്. ജീപ്പുകളിലാണ് സഫാരി യാത്രകളെന്ന് പരിസ്ഥിതി പ്രവർത്തകരായ ഹർജിക്കാർ ചൂണ്ടിക്കാണിച്ചപ്പോൾ, മൃഗങ്ങളെ സ്വതന്ത്രമായി വിടുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
കടുവ, വന്യജീവി സങ്കേതങ്ങളിൽ വിനോദസഞ്ചാരം അനുവദിക്കുന്നതിലും, മൃഗശാലകൾ പ്രവർത്തിക്കുന്നതിലും കോടതി വിശദീകരണം തേടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ദേശീയ കടുവ സംരക്ഷണ അതോറിട്ടി എന്നിവയ്ക്കു പുറമേ, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. മാർച്ച് പതിനഞ്ചിനകം മറുപടി നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |