നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന്റെയും മഹാശിവരാത്രി ആഘോഷത്തിന്റെയും ഭാഗമായി ഹോമ മന്ത്ര യജ്ഞമൊരുക്കുന്നു. 100 വർഷം മുമ്പ് മനുഷ്യന്റെ ഭൗതികവും ആധ്യാത്മികവുമായ ഉന്നമനത്തിന് വേണ്ടി ഒറ്റ മന്ത്രത്തിൽ വേദാന്ത സാഗരത്തെ കാച്ചിക്കുറുക്കി ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമ മന്ത്രമാണ് യജ്ഞത്തിൽ ഉരുവിടുക.
14ന് വെളുപ്പിന് 5 മണിക്ക് ആരംഭിക്കുന്ന ഹോമ മന്ത്ര യജ്ഞത്തിന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകും. വൈകിട്ട് 5ന് സമാപിക്കും.ശ്രീനാരായണധർമ്മ പ്രചരണാർത്ഥം ഹോമ മന്ത്രത്തെ ജനഹൃദയങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഹോമ മന്ത്രം ഉപയോഗിച്ച് ഒരു ലക്ഷത്തി എട്ട് മന്ത്രം ചൊല്ലി 27 മഹാഹോമകുണ്ഡങ്ങളിൽ 250 പുരോഹിതർ സമിത്തുകൾ ഹോമിക്കും.. ശിവരാത്രി ആഘോഷങ്ങളിലും,ഹോമ മന്ത്ര യഞ്ജത്തിലും പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ വരവേൽക്കാൻ അരുവിപ്പുറം ഒരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |