കോഴിക്കോട്: അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തിന് 25,000 കോടി നഷ്ടപ്പെടുത്തിയവർ കാപ്സ്യൂൾ ഉയർത്തി പ്രതിരോധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്.
ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.
നികുതിപിരിവിലുണ്ടായ പരാജയമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായിരിക്കുന്നത്. എന്നിട്ടാണ് ഇതിനെ പ്രതിരോധിക്കാൻ ക്യാപ്‌സ്യൂൾ ഇറക്കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾക്ക് എതിരെയാണ് യു.ഡി.എഫ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |