പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന നാലാമത് അതിരുദ്ര മഹായജ്ഞം നാളെ രാവിലെ 11.30ന് നടക്കുന്ന കലശാഭിഷേകത്തോടെ സമാപിക്കും. മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒൻപതാം ഉത്സവ ദിവസമായ നാളെ രാത്രി 11ന് പള്ളിവേട്ട നടക്കും. പത്താം ഉത്സവ ദിവസമായ 17ന് വൈകുന്നേരം 5.30ന് ശിവപാർവതിമാരെ പ്രത്യേകം തയാറാക്കിയ രഥം വലിച്ച് കാഞ്ഞിരംമൂട്ട് കടവിൽ എത്തിക്കും. ആറാട്ടിന് മുൻപുള്ള രഥത്തിന്റെ പൂജാദി കർമ്മങ്ങൾ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്നു. ക്ഷേത്ര തന്ത്രി തേറകവേലിമഠം ഗണേഷ് ലക്ഷ്മിനാരായണൻ പോറ്റി, യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം തുടങ്ങിയവർ പങ്കെടുത്തു. മഹാശിവരാത്രി ദിനമായ 18ന് വൈകുന്നേരം 5ന് നടക്കുന്ന ഭസ്മാഭിഷേകത്തിനും അത്താഴപൂജക്കും ശേഷം രാത്രിയിൽ വിശേഷാൽ പൂജകൾക്ക് പുറമെ നാമാർച്ചനയും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |