ചാരുംമൂട് : വള്ളികുന്നം എം.എം കോളനിയിൽ വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപ്പോയ രണ്ടു പ്രതികളെ വള്ളികുന്നം പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32) , ആദിനാട് വാഴപ്പള്ളി വീട്ടിൽ പ്രേംജിത്ത് (25) എന്നിവരാണ് പിടിയിലായത് .
2022 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളികുന്നം എം .എം കോളനിയിൽ താമസിക്കുന്ന രാകേഷ് കൃ ഷ്ണന്റെ സുഹൃത്തായ അനിലിനെ രാകേഷിന്റെ വീട്ടിൽക്കയറി അക്രമിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 11 പ്രതികളാണുള്ളത് . ഇതിൽ എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. വൈശാഖും പ്രേംജിത്തും ആദിനാട്ടുള്ള ഒരു വീട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയപ്പോൾ രണ്ടു നായ്ക്കളെ ഉപയോഗിച്ച് പ്രതികൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ഇവരുടെ പേരിൽ ലഹരി വില്പന, അടിപിടി കേസുകൾ നിലവിലുണ്ട്. വള്ളികുന്നം സി.ഐ എം.എം.ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.അജിത്ത്, എസ്.ഐ അൻവർ സാദത്ത്, സി.പി.ഒമാരായ വിഷ്ണു , ജിഷ്ണു, ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |