എടത്തനാട്ടുകര: കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡിൽ മണ്ഡപക്കുന്ന് പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകരെത്തി പരിശോധന നടത്തി.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.സുനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജഗദീഷ്, ഫോറസ്റ്റ് വാച്ചർ പി.അബ്ദു, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ മണ്ഡപക്കുന്ന് ഇറക്കത്തിൽ വെച്ച് ബൈക്ക് യാത്രികരാണ് പുലിയെ കണ്ടതായി അറിയിച്ചത്.
രാത്രി 9 മണിക്ക് ആനക്കവുത്ത് ഭാഗത്തും പുലിയെ കണ്ടെന്നാണ് പറയുന്നത്.
പ്രദേശത്ത് ഭീതി ഉയർന്നതോടെ സി.പി.എം ബ്രാഞ്ച് പ്രവർത്തകർ വനംവകുപ്പിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ബ്രാഞ്ച് സെക്രട്ടറി യൂനുസ് സി.സജീർ, ജംഷീർ.എം, കെ.ഭാ
സ്കരൻ, പി.സജീഷ് എന്നിവർ പരിശോധനയ്ക്ക് എത്തിയ വനപാലകരോട് കാര്യങ്ങൾ
വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |