കൊച്ചി: തിരുവനന്തപുരം തൈക്കാട് വില്ലേജിൽ തന്റെ പേരിലുള്ള ഒൻപതോളം സെന്റ് ഭൂമി കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിനുള്ള നിയമപ്രകാരം (സഫേമ) പിടിച്ചെടുക്കാൻ കേന്ദ്ര അതോറിട്ടി നോട്ടീസ് നൽകിയതിനെതിരെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി. ഭൂമി അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള കുടുംബത്തർക്കത്തെത്തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും ഹർജിയിൽ പറയുന്നു. 26.14ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്.ഈ തുക സ്വർണക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതർ സ്വത്തു കണ്ടുകെട്ടാനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |