കതിരൂർ: കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ചിത്രം പതിച്ച പ്രവർത്തകരുടെ നടപടിയെ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിമർശിച്ചു.
'കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്'- എം.വി ജയരാജൻ പറഞ്ഞു.
കതിരൂർ പി. ജയരാജന് വലിയ പിന്തുണയുള്ള പ്രദേശമാണ്. സി.പി.എം അനുഭാവികളായ പ്രവർത്തകരാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രമുള്ള കലശം എടുത്ത് ക്ഷേത്രത്തിലേക്ക് പോയത്. ഒരിടവേളയ്ക്ക് ശേഷമാണ് പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി .ജയരാജൻ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |