നായയുടെയും മനുഷ്യന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന നവാഗതനായ ഡോക്ടർ ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ലെയ്ക്ക മികച്ച അഭിപ്രായം നേടുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക്ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബം ആണ് സിനിമയിലെ കേന്ദ്ര പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമല. ഇരുവർക്കുമിടയിൽ കഥയുടെ രസച്ചരട് മുറുക്കി മറ്റൊരു കഥാപാത്രമായി എത്തുന്ന ടിങ്കു എന്ന നായയാണ് ടൈറ്റിൽ കഥാപാത്രം. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് ലെയ്ക്ക. ഇവന്റെ പിൻമുറക്കാരനാണ് ഇൗ ലെയ്ക്ക എന്നാണ് അവകാശവാദം. നായയുടെ കഥാപാത്രം ടൈറ്റിൽ കഥാപാത്രമായതിനാൽ കഥയിൽ ലെയ്ക്കയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രേക്ഷകരെ ലെയ്ക്ക രസകരമായി കൂട്ടികൊണ്ടുപോവുന്നു. ബിജു സോപാനവും നിഷ സാരംഗും ആദ്യമായാണ് വെള്ളിത്തിരയിൽ മുഴുനീള വേഷത്തിൽ എത്തുന്നത്. രാജുവും വിമലയും ഇരുവരുടെയും കൈകളിൽ ഭദ്രം.ടിങ്കു എന്ന നായ പ്രേക്ഷ ഹൃദയം കീഴടക്കുന്നു.
മികച്ച ടെലിഫിലിം സംവിധായകനുള്ള ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ നേടിയ ദേഹാന്തരത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന് ആദ്യ സിനിമയിൽ തന്നെ കൈയൊപ്പ് പതിപ്പിക്കാൻ സാധിച്ചു.നാസർ, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതു ലക്ഷ്മി, നോബി മാർക്കോസ്, നന്ദന വർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. പി. സുകുമാർ മികച്ച ദൃശ്യാവിഷ്കാരം തന്നെ ഒരുക്കി.
. വി. പി. എസ് ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോക്ടർ ഷംനാദും ഡോക്ടർ രഞ്ജിത്ത് മണിയും ചേർന്നാണ് നിർമ്മാണം.
പി. മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നുള്ള തിരക്കഥ ആണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്. ബി. ടി. അനിൽ കുമാർ, ശാന്തൻ, പി. മുരളീധരൻ എന്നിവരുടെ വരികൾക്ക് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |