SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.41 AM IST

40 വർഷം മുമ്പ് നാദിയ മൊയ‌്തു കാണിച്ച പരിപാടിയുമായി തട്ടിപ്പിനിറങ്ങിയ യുവാക്കൾ പിടിയിൽ

crime

ചെന്നൈ: നഗ്നത കാണാനാകുന്ന കണ്ണടകൾ വില്പനക്ക് എന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ മലയാളികളുൾപ്പെടുന്ന നാലംഗ സംഘം പിടിയിൽ. തൃശൂർ സ്വദേശി കുഗൈപ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു സ്വദേശി ശിവ എന്നറിയപ്പെടുന്ന സൂര്യ എന്നിവരെ കോയമ്പേടുള്ള ലോഡ്ജിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസിന് ഇവരെപ്പറ്റിയുള്ള വിവരം ലഭിച്ചത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.തോക്ക്, ബുള്ളറ്റ്, നാണയങ്ങൾ, കണ്ണട ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. തോക്കു ചൂണ്ടി ആറു ലക്ഷം രൂപ കവർന്നെന്ന ചെന്നൈ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. തട്ടിപ്പിനിടെയായിരുന്നു ഇവർ പിടിയിലായത്.

നഗ്നത കാണാനാകുന്ന എക്‌സ്രേ കണ്ണടകൾ വില്പനയ്ക്ക് എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു പരസ്യം നല്കിയിരുന്നത്. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നായിരുന്നു പരസ്യം. ആവശ്യക്കാർ എത്തുമ്പോൾ ഒരു കണ്ണട നൽകും. എന്നാൽ പ്രത്യകത ഒന്നും തോന്നാതെ വരുമ്പോൾ കണ്ണട നന്നാക്കാൻ തിരികെ വാങ്ങി നിലത്തിട്ടു പൊട്ടിക്കും.

തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെടും. വിസമ്മതിച്ചാൽ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. സംഘത്തിലുള്ള രണ്ടു പേർ പൊലീസ് വേഷത്തിൽ തോക്കുമായി കടന്നുവരികയും നഗ്നത കാണാൻ തയാറായതിന്പരിഹസിക്കുകയും ചെയ്യും. ഇതോടെ പണം നല്കി ഇവർ മടങ്ങും. മാനഹാനി ഭയന്ന് പരാതിപ്പെടില്ലെന്ന വിശ്വാസത്തിൽ ഇതേ രീതിയിൽ തട്ടിപ്പ് തുടരുകയായിരുന്നു. അന്വേഷണം നടന്നുവരുന്നു.

നാലംഗ സംഘം . തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്‌ജിലെത്തി പൊലീസ് പരിശോധന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, XRAY GLASS FRAUD, CHENNAI, MOHANLAL MOVIE, FAKE NUDITY GLASS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.