ന്യൂഡൽഹി : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ വിഷയവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. വിലക്ക് ലംഘിക്കുന്നവർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. മാദ്ധ്യമങ്ങൾ ബി.ജെ.പിയുടെ വ്യാജവാർത്താ നിർമ്മിതിിയിൽ കുടുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത 72 മണിക്കൂറിനുള്ളിൽ കർണാടകയിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് സുർജേവാല നേരത്തെ പറഞ്ഞിരുന്നു. അതേസമയം സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയായി ആദ്യ ടേം നൽകുമെന്ന വാർത്തകൾ ഡി.കെ. ശിവകുമാർ നിഷേധിച്ചു. പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് മല്ലികാർജുൻ ഖാർഗെ പറയുമെന്നും ശിവകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡി,കെ സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡ് കുഴഞ്ഞത്. തീരുമാനം വരാത്ത സാഹചര്യത്തിൽ നേതാക്കൾ ഡൽഹിയിൽ തന്നെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |