SignIn
Kerala Kaumudi Online
Friday, 09 May 2025 4.13 PM IST

മീൻ പോരാ ചാലിയാറിൽ

Increase Font Size Decrease Font Size Print Page
1
ചാലിയാറിൽ മൽസ്യം കുറയുന്നതായി ഉൾനാടൻ മൽസ്യകർഷകർ

എടവണ്ണപ്പാറ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് മുകളിലേക്ക് ചാലിയാറിൽ മത്സ്യം കിട്ടുന്നില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. സ്ഥിരമായി തോണിയിൽ മത്സ്യബന്ധനം നടത്തുന്നവരാണിവർ.

ചാലിയാറിൽ സ്ഥിരമായി കണ്ടുവരുന്ന ചെമ്പല്ലി , ഇരുമീൻ , ചുണ്ടൻ, പൊൻമീൻ, കടുഗാളി, കടു, തൊണ്ണി (തൊണ്ണത്തി ),ബ്രാൽ , ചേറീൻ പൂട്ടാ, കൊട്ടി, വയമ്പ് പരൽ, പൂസാൻ , റൂഹ് കറ്റ്‌ല എന്നിവ ഊർക്കടവ് പാലത്തിന് സമീപത്തു നിന്ന് കിട്ടുന്നുണ്ടെങ്കിലും മുകളിലേക്ക് കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ വർഷം കൂടുന്തോറും ഇത് കുറഞ്ഞുവരികയാണ് .

നിലവിൽ ബോട്ട് സർവീസുകൾ നടത്തുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വലകളും നഷ്ടമാവുന്നുണ്ട്.
മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കിയ നിരവധി കുടുംബങ്ങളാണ് ചാലിയാറിന്റെ തീരത്തുള്ളത്. ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

മീൻ കുറയുന്നതെങ്ങനെ

  • നീർനായകൾ വർദ്ധിച്ചതിനാൽ ചെറിയ മത്സ്യങ്ങളെ ഇവ ഭക്ഷിക്കുന്നതും ചാലിയാറിന്റെ മേൽഭാഗങ്ങളിൽ നിക്ഷേപിച്ച മത്സ്യങ്ങൾ പുഴയിലെ ചെറുമത്സ്യങ്ങളെ ഭക്ഷിക്കുന്നതും ഒരു കാരണമായി അവർ പറയുന്നു . അടുത്തിടെ നിരവധി പേരെ നീർനായ കടിച്ച സംഭവങ്ങളുമുണ്ടായി.
  • റഗുലേറ്റർ ബ്രിഡ്ജ് ഉള്ളതിനാൽ കടലിൽനിന്നുള്ള മത്സ്യങ്ങൾ വേലിയേറ്റ സമയത്ത് മുകൾഭാഗത്തേക്ക് എത്തിപ്പെടുന്നില്ല.
  • മത്സ്യങ്ങളുടെ പ്രജനന സമയത്തെ മീൻപിടിത്തവും അനധികൃത ബോട്ട് സവാരികളും മത്സ്യ പ്രജനന വർദ്ധനവിനെ ബാധിക്കുന്നുണ്ട്.
  • ചാലിയാറിന്റെ തീരങ്ങളിലെ വാഴക്കർഷകരുടെ അനധികൃത രാസവള ഉപയോഗം മത്സ്യങ്ങളുടെ വളർച്ചയ്ക്ക് പ്രതികൂലമാവുന്നുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു .
  • അന്തരീക്ഷത്തിലെ ചൂട് കാരണം മത്സ്യങ്ങളുടെ റീപ്രൊഡക്ടീവ് കഴിവിൽ വ്യതിയാനം സംഭവിക്കുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു
  • . ബോട്ടുകളിലിൽ നിന്നുണ്ടാകുന്ന ഓയിൽ മലിനീകരണവും പ്രശ്നമാണ്
TAGS: LOCAL NEWS, MALAPPURAM, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.