SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.25 AM IST

'രക്ഷിതാക്കൾക്കും കുട്ടികൾക്കും സന്തോഷം മാത്രം'; ശനിയാഴ്ച ക്ലാസ് വയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: ശനിയാഴ്ച അദ്ധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപക സംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും. ആദ്യ ശനിയാഴ്ച ക്ലാസ് നടന്നുകഴിഞ്ഞു. ശനിയാഴ്ച പ്രവൃത്തിദിവസമാക്കുന്നതിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സന്തോഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച പ്രവൃത്തിദിവസമാക്കുന്നതിനെതിരെ കെഎസ്ടിഎ അടക്കമുള്ള അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ല എന്നായിരുന്നു കെഎസ്ടിഎയുടെ നിലപാട്. ശനിയാഴ്ചയിലെ അവധി അദ്ധ്യാപകർക്ക് അടുത്ത ഒരാഴ്ചത്തേയ്ക്കുള്ള പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിപ്പിച്ച പാഠങ്ങൾ പഠിക്കാനുമാണ്. വിദ്യാഭ്യാസ കലണ്ടർ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണം. ഇപ്പോൾ തന്നെ പ്രൈമറിയിൽ 800ഉം സെക്കൻഡറിയിൽ ആയിരവും ഹയർ സെക്കൻഡറിയിൽ 1200ഉം മണിക്കൂറാണ് അദ്ധ്യയന വർഷമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തിദിനങ്ങൾ നിലവിലുണ്ട്. അതിനാൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്‌ടിഎ നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY, SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.