ന്യൂഡൽഹി: ചൈനീസ് പട്ടാളം അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിൽ കടന്നതായി റിപ്പോർട്ട്. കാശ്‌മീരിൽ ലേ ഡംചോക്, കോയുൾ, ഡുംഗ്തി മേഖലയിലാണ് ചൈനീസ് പട്ടാളം അതിർത്തി ലംഘിച്ചെത്തിയത്. ടിബറ്റൻ ബുദ്ധമത നേതാവ് ദലൈ ലാമയുടെ പിറന്നാൾ ദിനമായ ജൂലായ് ആറിന് ബുദ്ധമതസ്ഥരുടെ പതാകയും ദേശീയ പതാകയുമേന്തി ജനങ്ങൾ മേഖലയിൽ ഒത്തുചേർന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദർശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹിൽ കൗൺസിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ റിഗ്‌സിൻ സ്‌പൽബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ചൈനീസ് പട്ടാളം ഇന്ത്യൻ മണ്ണിൽ അവരുടെ പതാകയേന്തി നിൽക്കുന്ന ചിത്രവും വീഡിയോയും ഒരു പെൺകുട്ടിയാണ് നൽകിയതെന്ന് സ്പൽബർ പറഞ്ഞു. കുറച്ച് കാലമായി ചൈനീസ് പട്ടാളം ഈ മേഖലയിൽ കടന്നു കയറുന്നത് പതിവാണ്. അവർ നമ്മുടെ മണ്ണ് കൈയടക്കിക്കൊണ്ടിരിക്കുകയാണ്"- റിഗ്‌സിന്‍ സ്‌പൽബർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |