ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇ.വി.എം) സോഫ്റ്റ്‌വെയർ ഓഡിറ്ര് ചെയ്യണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
സോഴ്സ് കോഡുകളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും ഓഡിറ്റ് റിപ്പോർട്ട് പരസ്യമാക്കണമെന്നും ആവശ്യപ്പെട്ട് സുനിൽ അഹ്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് പരസ്യമാകുന്നത് ഹാക്കിംഗിന് കാരണമായേക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
നയപരമായ വിഷയത്തിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ല. സുരക്ഷാവിഷയവുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാപരമായ ഉത്തരവാദിത്വം ലംഘിച്ചുവെന്ന് കാണിക്കുന്ന യാതൊരു തെളിവും ഹർജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |