ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജി.എസ്.ടി നിയമ വ്യവസ്ഥകൾ ഒക്ടോബർ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര ജി.എസ്.ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ- ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കും. കൂടാതെ ഓൺലൈൻ വാതുവയ്‌പ്പിൽ പന്തയ തുകയുടെ മുഖവിലയുടെ 28 ശതമാനം ആയിരിക്കും ജി.എസ്.ടി. എന്നാൽ ഇത് ഭാവിയിലെ ബിസിനസ്സിൽ നിന്ന് മാത്രമേ ഈടാക്കാവു എന്നാണ് ഇൻഡസ്ട്രയുടെ ആവശ്യം. നിയമം അനുസരിച്ചു 2017 മുതൽ 28 ശതമാനം നികുതി ചുമത്താമെന്നാണ് സർക്കാരിന്റെ നിലപാട്. ഈ കാര്യത്തിൽ സർക്കാരും, ഇൻഡസ്ട്രയും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ്.
ഇന്റഗ്രേറ്റഡ് ജി.എസ്.ടി നിയമത്തിലെ ഭേദഗതികൾ ഓഫ്ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നു.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നടന്ന യോഗങ്ങളിൽ, കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവക്കു നികുതി ചുമത്താം എന്ന നിലപാടെടുത്തിരുന്നു .
കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി കേന്ദ്ര ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി നിയമങ്ങളിൽ ഭേദഗതികൾ പാർലമെന്റ് കഴിഞ്ഞ മാസം പാസാക്കി. ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് ആഗസ്റ്റിലെ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനിച്ചത്. 2024 ഏപ്രിലിൽ ഈ നികുതി സംവിധാനം അവലോകനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |