SignIn
Kerala Kaumudi Online
Sunday, 18 January 2026 5.01 PM IST

"യഥാർത്ഥ പ്രതിഭയെ ആർക്കും തോൽപ്പിക്കാനാകില്ല, ജനങ്ങൾ എന്റെ കൂടെയുണ്ട് ", പ്രതികരണവുമായി ശ്രീകുമാരൻ തമ്പി

Increase Font Size Decrease Font Size Print Page

sree-kumaran-thambi

തിരുവനന്തപുരം: തനിക്ക് ലഭിച്ച വയലാർ അവാർഡ് വൈകിയെത്തിയ പുരസ്‌കാരമെന്ന് ശ്രീകുമാരൻ തമ്പി. യഥാർത്ഥ പ്രതിഭയെ ആർക്കും തോൽപ്പിക്കാനാകില്ലെന്നും ജനങ്ങൾ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്റെ കവിത, ആത്മകഥ, ഗാനങ്ങൾ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.

മുപ്പത്തിയൊന്നാമത്തെ വയസിൽ തനിക്ക് കേരള സാഹിത്യ അക്കാദമി കവിതയ്ക്കുളള അവാർഡ് തരാൻ തീരുമാനിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ ഒരു മഹാകവി അത് നിരസിച്ചിട്ട് പറഞ്ഞത് 'അവൻ അക്ഷരങ്ങൾ മുഴുവൻ പഠിച്ചിട്ട് കൊടുക്കാം' എന്നായിരുന്നു. വയലാർ അവാർഡ് നൽകാൻ മൂന്ന് നാല് തവണ തീരുമാനിച്ചിരുന്നതായും മനഃപൂർവ്വം തരാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തുറന്ന് പറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.

'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ രാമവർമയുടെ ചരമദിനമായ ഒക്‌ടോബർ 27നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനായിരുന്നു കഴിഞ്ഞ കൊല്ലത്തെ വയലാർ പുരസ്‌കാരം ലഭിച്ചത്.

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിനും ശ്രീകുമാരൻ തമ്പി അർഹനായിരുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്‌കാരവും ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി. കാൽലക്ഷം രൂപയും പ്രശസ്തിഫലകവുമായിരുന്നു പുരസ്‌കാരം. ഹാർമോണിസ്റ്റും നാടക-സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം, കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എം പി രഘുവിന്റെ ഓർമ്മക്കായും കലാരംഗത്തെ സമഗ്രസംഭാവനകൾക്കുമായും ഏർപ്പെടുത്തിയ ബി കെ എസ് വിശ്വകലാരത്ന പുരസ്‌കാരം, കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന പി കുഞ്ഞിരാമൻ നായർ പുരസ്‌കാരം എന്നിവയ്ക്കും ഈ വർഷം അർഹനായത് ശ്രീകുമാരൻ തമ്പിയാണ്.

എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 25 സിനിമകൾ നിർമ്മിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു. സിനിമയ്‍ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ പുരസ്‍കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

TAGS: SREE KUMARAN THAMBI, VAYALAR AWARD, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.