SignIn
Kerala Kaumudi Online
Saturday, 27 July 2024 1.12 PM IST

മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി ഖത്തർ കോടതി സ്വീകരിച്ചു

jail

ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ അറിയിച്ചു.

കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റിൽ അറസ്റ്റിലായ ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥർ. ഇവരെല്ലാം 20 വർഷത്തോളം ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിച്ചവരും ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്നവരുമാണ്.

ഖത്തർ രഹസ്യാന്വേഷണ ഏജൻസിയാണ് ചാരപ്രവർത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്തൊക്കെയാണെന്ന് ഖത്തർ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പലതവണ ഇവർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളി. ഒരു വർഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം 26ന് എട്ടുപേരെയും വധശിക്ഷയ്‌ക്ക് വിധിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, JAIL, QUATAR JAIL, QUATAR COURT, QUATAR ACCEPTED INDIAS APPEAL AGAINST DEATH PENALTY, NAVY VETERANS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.